ഏറ്റവും പുതിയ പോസ്റ്റുകള്‍
തറവാട്ടുകാരുടെ ചിരി (കഥ )
റെയില്‍ പാളങ്ങള്‍ (കഥ )
=============================
Saturday, December 29, 2012
ആത്മാര്‍ഥത ഉണ്ടോ നിങ്ങളുടെ പ്രതിഷേധങ്ങളില്‍ ,,,
Monday, December 17, 2012
കമ്മീഷന് അഥവാ നാം ഹലാലാക്കിയ തട്ടിപ്പ്
Tuesday, September 18, 2012
തണല്‍ വിരിയിച്ച വഴികള്‍ -ഭാഗം അഞ്ച്

“അവസാനം എന്റെ മുല്ലയുടെ പിടിവാശി വിജയിച്ചു വല്ലോ റബ്ബേ...”സക്കീറിന്റെ ഹൃദയവ്യഥ കൂടി . കണ്ണീര് കണങ്ങള്‍ കയ്യിലുള്ള തൂവാലയിലേക്ക് പകര്‍ത്ത് നല്കി
..മുല്ലയുടെ പ്രിയ സ്നേഹിതയുടെ വീട്ടിലേക്കു അവിടത്തെ മരുമകനായി സക്കീര്‍ പ്രവേശിച്ചു. പള്ളിയില്‍ നടന്ന നിക്കാഹിന്റെ സാധുതക്ക് ബലമേകി കയ്യിലുള്ള മഹറിന്റെ ചെയിന്‍ സലീനയിലേക്ക് പകരുമ്പോള്‍ സലീനയില്‍ നിന്നുമുയര്‍ന്ന വിങ്ങി പൊട്ടല്‍ കാണാത്തത് പോലെ അകത്തു നിന്നും പുറത്തേക്കിറങ്ങി അയാള്‍. യാന്ത്രികമായി കാര്യങ്ങള്‍ നടന്നു. കൂടുതല്‍ സംസാരങ്ങളില്ലാതെ ആ ചെറിയ ചടങ്ങ് പെട്ടന്ന് സമാപിച്ചു.
പുറത്ത് നടക്കുന്നതെല്ലാം അറിഞ്ഞിട്ടോ അറിയാതെയാതയോ കട്ടിലില്‍ കിടന്നു കണ്ണീര് വാര്‍ത്ത് കൊണ്ടിരിക്കുന്ന ഉമ്മയുടെ കൈകളില്‍ പിടിച്ചു മുഖമമര്‍ത്തി കരയുന്ന സലീനയെ ആരോ പിടിച്ചു ഉയര്‍ത്തി പുറത്തേക്ക് നയിച്ചു . ഒരു വിവാഹത്തിന്റെ ആരവങ്ങള്‍ ഇല്ലാതെ വധൂ വരന്മാര്ക്ക് പിന്നില്‍ നടക്കുന്നവരിലും മ്ളാനത തlളം കെട്ടി നിന്നു. ആളനക്കമില്ലാത്ത ഷാഹിനയുടെ വീടിന്റെ അരികിലൂടെ കടന്നു പോകുമ്പോള്‍ സലീനയുടെ വിങ്ങലുകള്‍ക്ക് ശക്തി കൂടി.
സക്കീറിനു പിറകെ ഷുക്കൂറും സലീനയും വാഹനത്തില്‍ കയറിയക്കഴിഞ്ഞു. മുസ്തഫയുടെ നിയന്ത്രണത്തില്‍ അവരുടെ ഓമ്നി വാന്‍ മെല്ലെ മുന്നോട്ടു നീങ്ങി. മനസ്സ് ആകെ കലങ്ങി മറിഞ്ഞിരിക്കുന്നു......സക്കീര്‍ വീണ്ടും ചിന്തകളിലാണ്ടു.
തന്റെ പ്രിയ മുല്ലക്ക് നാളെ ഓപറേഷന് ആണ്. അതിനു മുന്നേ സലീനയെ വിവാഹം കഴിക്കണമെന്ന അവളുടെ വാശി നടന്നു. എന്തോ അള്ളാഹു അവളുടെ ഭാഗത്ത് ആണോ.. അവള് പറയുന്ന ഓരോ കാര്യവും വേഗം വേഗം നടക്കുന്നു........”
രണ്ടു ദിവസം ക്രസന്റ് ആശുപത്രിയില്‍ കിടന്നു . അവിടെ നിന്നും വേദന കൂടിയപ്പോള്‍ അവിടന്ന് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക ശുപാര്‍ശ ചെയ്തു. ബേബിയില്‍ വെച്ച് സ്കാന്‍ ചെയ്തപ്പോള്‍ ഓപറേഷന് വേണമെന്ന് ഡോക്ടര്‍ മാര്‍ പറഞ്ഞു. നാളെ രാവിലെയാണ് ഓപറേഷന്. അല്ലാഹുവേ എന്റെ മുല്ലയെ നീ കാക്കണേ........
സക്കീറിന്റെ ആധിയും പിരിമുറുക്കവും മനസ്സിലാക്കി മുസ്തഫ പറഞ്ഞു... “ഇക്കാ ..ഇങ്ങനെ ടെന്‍ഷന്‍ ആവാന്‍ ഒന്നുമില്ല. നാളത്തെ ഒരു അരമണിക്കൂര്‍ ഓപറേഷന് കൊണ്ട് ഇത്തായുടെ അസുഖം മാറും. പറമ്പിലെ അബൂട്ടിയുടെ ഉമ്മാക്കും ഇത് പോലെ ഹെര്‍ണിയ തന്നെ ആയിരുന്നു ..എത്ര പെട്ടന്ന് അവര്‍ക്ക് സുഖമായി.....” ഇക്ക അവിടെ ചെന്നു ഇതുപോലെ ഇരുന്നാല്‍ പിന്നെ ഇത്തക്ക് അതുമതിയാകും....”
അല്പ നേരത്തെ യാത്രക്ക് ശേഷം അവര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തി...
ഷാഹിനയെ കണ്ട പാടെ സലീന പൊട്ടിക്കരഞ്ഞു... എല്ലാരും അവിടെയുണ്ട്. സക്കീറിന്റെ ഉമ്മ നിറഞ്ഞ കണ്ണുകളോടെ ഒന്നും മിണ്ടാതെ ഇരിക്കുന്നു. ആരും ഒന്നും പറയുന്നില്ല .
ഷാഹിന മെല്ലെ ചിരിച്ചു. “ എനിക്കൊന്നുമില്ലടീ .. ഒരു ചെറിയ ഓപറേഷന് കഴിഞ്ഞാല്‍ സുഖമാകില്ലേ......” അടുത്ത് കുനിഞ്ഞിരുന്ന സലീനയുടെ തലയില്‍ തലോടി കൊണ്ടവള്‍ പറഞ്ഞു .
ആരും ഒന്നും മിണ്ടിയില്ല ,സക്കീര്‍ അവളുടെ തലഭാഗത്ത് ഇരുന്നു മെല്ലെ കൈകള്‍ കൊണ്ടാവളുടെ തലയില്‍ തലോടി...
അന്നാ രാത്രി സലീന അവിടെ നിന്നു ..തനിക്ക് തണലായ തന്റെ പ്രിയ കൂട്ടുകാരിയുടെ അടുത്ത് നിന്ന് മാറാന്‍ അവള്‍ക്കു കഴിഞ്ഞില്ല.
പിറ്റേന്ന് രാവിലെ ..........
ഓപറേഷന് തിയേറ്ററിന്റെ വാതില്‍ പെട്ടന്ന് തുറന്നു.. രണ്ടു മൂന്നു ഡോക്ടര്‍മാര്‍ പുറത്തേക്ക് വന്നു. അവരുടെ നടത്തത്തിനു വേഗത കൂടിയിരുന്നു..
ഷാഹിനയുടെ കൂടെയുള്ളവര്‍ ആരാ ... ...സിസ്റ്റര്‍ വന്നു വിളിച്ചു..
സക്കീറും മുസ്തഫയും അവരോടൊപ്പം പോയി...
“നിങ്ങള്‍ ഇരിക്ക് ..ഷാഹിനയുടെ ഓപറേഷന് കഴിഞ്ഞിട്ടുണ്ട് .പക്ഷേ ഞങ്ങള്‍ക്കൊരു സംശയം ഉണ്ട്, ഉറപ്പില്ല എന്നാലും നിങ്ങളോട് പറയുകയാണ്.ടെസ്റ്റിനു വേണ്ട ഏര്‍പ്പ്പാടുകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട് . നാളെ തന്നെ റിസല്‍ട്ട് കിട്ടും..... ശാഹിനക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തില്‍ ആണ് ഞങ്ങള്‍....”
സക്കീര്‍ ആകെ തകര്‍ന്നു പോയി... എണീക്കാന്‍ പോലും ശക്തിയില്ലാതെ അവിടെ തന്നെ ഇരുന്നു. ഭൂമി കീഴ്മേല്‍ മറിയുകയാണോ......
“ ഒരു സംശയം ആണ് ... നിങ്ങളെ അറിയെച്ചെന്നെ യുള്ളൂ .......” ഡോക്റ്റര്‍ മുഴുമിപ്പിച്ചു .
സക്കീര്‍ മെല്ലെ അവിടെ നിന്നും പുറത്തിറങ്ങി ...വിവരം മുസ്തഫ എളാപ്പ യോടും പറഞ്ഞു...സക്കീറിന്റെ വിങ്ങല്‍ മറ്റുള്ളവരിലേക്ക് പകരാന്‍ അധികം നേരം വേണ്ടി വന്നില്ല . തികട്ടി വരുന്ന കരച്ചില് അടക്കാന്‍ അയാള്‍ നന്നേ പാട് പെട്ടു .. അല്പം കഴിഞ്ഞപ്പോള്‍ ശാഹിനയെ ഐ.സി .യു വിലേക്ക് മാറ്റി. എല്ലാവരും പുറത്ത് തന്നെ നിന്നു.
പിറ്റേന്ന് സക്കീറിനോടോപ്പം ഏറ്റവും അടുത്ത രണ്ടു പേരോടും കൂടി ഡോക്റ്റര്‍മാരെ കാണാന്‍ വിളിപ്പിച്ചു.. അവര്‍ കാര്യങ്ങള്‍ തുറന്നു തന്നെ പറഞ്ഞു.” ഏകദേശം പത്ത് വര്‍ഷത്തിലേറെയി അവളെ കാന്‍സര്‍ ബാധിച്ചിട്ടു. ചെയ്യാവുന്നത്തിന്റെ പരമാവധി ചികില്‍സ ഞങ്ങള്‍ തന്നെ ചെയ്യാം.”
മറ്റേതെങ്കിലും ഹോസ്പിറ്റലില്‍ ഒന്ന് ....സാര്‍...
അവരുടെ ഇന്ഗിതം മനസ്സിലാക്കി ഡോക്റ്റര്‍ തുടര്‍ന്നു....
ഇവിടന്നു ചെയ്യുന്നത് തന്നെയാ ഇനി ആര്‍ക്കും ചെയ്യാന്‍ കഴിയുകയുള്ളൂ ..., പിന്നെ ഏറണാകുളം ലേക്ഷോര് ഹോസ്പിറ്റല്‍ ഉണ്ട്. കൊണ്ട് പോകാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് കണ്ടു പോകാം.എല്ലാ സംവിധാനങ്ങളും ഞങ്ങള്‍ ഒരുക്കി തരാം ...”
“ സാര്‍... നിങ്ങള്‍ ഒരു ശതമാനം ചാന്‍സ് പറയുന്നിടത്തെക്ക് ഞങ്ങള്‍ അവളെ കൊണ്ട് പോകാം.. ”
എന്നാല്‍ നിങ്ങളുടെ ഇഷ്ടംപോലെ ....
അവര്‍ അവിടെ നിന്നും പുറത്തിറങ്ങി .സക്കീര്‍ കരയാന്‍ തുടങ്ങി ..കൊച്ചു കുട്ടിയെ പോലെ ....അനിയന് ഇക്കാക്കയെ ചേര്‍ത്ത് പിടിച്ചു...
ഷാഹിനയെ എറണാകുളത്ത് കൊണ്ട് പോകാന്‍ തീരുമാനിച്ചു. സക്കീറും സലീനയും മുസ്തഫയും ഷാഹിനയുടെ ഉമ്മയും അമ്പുലന്സില് അവരോടൊപ്പം കയറി. ആംബുലന്‍സ് മെല്ലെ അധികം സ്പീഡ് ഇല്ലാതെ എറണാകുളം ലക്ഷ്യമാക്കി നീങ്ങി ആരും ഒന്നും മിണ്ടുന്നില്ല.നേരിയ മയകക്തില്‍ കിടക്കുന്ന മുല്ലയെ നോക്കി സക്കീറിന്റെ കണ്ണുകള്‍ വഴിഞൊഴുകി .
നാലഞ്ചു മണിക്കൂര്‍ യാത്രചെയ്തു കാണും . വാഹനം ആശുപത്രിയില്‍ എത്തി. അവിടെ ശാഹിനയെ അട്മിറ്റ് ചെയ്തു. അല്പാല്പം പുരോഗതി കണ്ടു .ബേബിയില്‍ നിന്നും നടത്തിയ സര്‍ജറിയുടെ മുറിവുകള്‍ക്കുണക്കം കിട്ടി.
ലയ്ക്ഷോര്‍ ഹോസ്പിറ്റലിലെ പ്രസിദ്ധ ഡോക്ടര്‍ മോഹന്‍ കുമാര്‍ സക്കീറിനെ വിളിപ്പിച്ചു. ശാഹിനയെ ബാധിച്ചിരിക്കുന്ന കാന്‍സറിനെ പറ്റി വിശദമായി പറഞ്ഞു കൊടുത്തു . ഏറിയാല്‍ രണ്ടു മാസം അതിനപ്പുറം ഷാഹിന ഈ ഭൂമിയില്‍ ജീവിചിരിക്കില്ല. അതുമായി നിങ്ങള്‍ പൊരുത്തപെട്ടെ മതിയാകൂ. ഒരു റോഡപകടത്തില്‍ പെട്ടന്ന് മരണപ്പെടുകയാണെകില്‍ നിങ്ങള്‍ എന്ത് ചെയ്യും... ... ഇപ്പോള്‍ അവള് നിങ്ങള്‍ക്ക് മുന്നില്‍ മരണം കാത്തു കിടക്കുകയാണ് ..ആ വിവരം അവളെ അറിയിക്കാതെ ..... രോഗിയുടെ മുന്നില്‍ നിങ്ങളുടെ വിഷമങ്ങള്‍ കാണിക്കാതെ ആശ്വാസ വാക്കുകള്‍ പറയുക.ദൈവത്തോടു പ്രാര്‍ത്ഥിക്കുക. അതിനിടക്ക് നമുക്ക് കീമോ തെറാപ്പിയും മറ്റും നല്‍കാം. രണ്ടു മൂന്നു ഡോസുകള്‍ ആയാണ് അത് നല്‍കുക. .
ലേക്ക് ഷോര്‍ ആശുപത്രി യിലെ ചികിത്സ തുടങ്ങി. ശഹിനയില്‍ മാറ്റം കണ്ടു തുടങ്ങി. ഇടയ്ക്കു നിന്ന സംസാരം വീണ്ടും തിരിച്ചു കിട്ടി... ഇടക്കവള്‍ വേദന കൊണ്ട് പുളയും. സക്കീറും സലീനയും അവളുടെ അടുത്ത് നിന്ന് മാറാതെ നിന്ന്. കാര്യങ്ങള്‍ മനസ്സിലാക്കി സലീനയും പ്രവര്‍ത്തിച്ചു തുടങ്ങി. അവളെ കുളിപ്പികാനും അംഗ സ്നാനാം ചെയ്തു കൊടുക്കാനും എല്ലാറ്റിനും മുന്നില്‍ സലീന തന്നെ. ഖുറാന് പാരായണം ചെയ്തും മന്ത്രങ്ങള്‍ ഉരുവിട്ടും അവര്‍ അവിടെ ദിവസങ്ങള്‍ നീക്കി. ഇപ്പോള്‍ ഷാഹിന മെല്ലെ സംസാരിക്കും.
നുബുവിനെയും, ആബിയെയും ,ലിയയയൂം കാണണമെന്ന് അവള് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞാല്‍ നമുക്ക് നാട്ടിലേക്കു പോവാം...എന്ന് സക്കീര്‍ അവളെ ആശ്വസിപ്പിച്ചു.
സക്കീര്‍ അടുത്ത് നിന്ന് മാറിയപ്പോള്‍ ഷാഹിന സലീനയോടു പറഞ്ഞു. ‘ സലീ... ഈ രോഗത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെടുകയില്ലന്നു എനിക്ക് നന്നായി അറിയാം. നീ സക്കീര്‍ ഇക്കക്ക് തണല്‍ ആകണം. ഞാന്‍ ഈ കഴിഞ്ഞ പതിമൂന്നു കൊല്ലാത്തെ ജീവിത കാലത് ഇക്കയെ വിഷമിപ്പിച്ചിട്ടില്ല . ഇക്കയെയും എന്റെ മക്കളെയും നിന്നെ ഏല്‍പ്പിക്കുകയാണ്...അവര്‍ക്കവരുടെ ഉമ്മയായ് നീ മാറണം . സക്കീര്‍ ഇക്കാന്റെ ഉമ്മയെ നീ നിന്റെ ഉമ്മയെക്കാള്‍ സ്നേഹിക്കണം.” സലീന ശാഹിനയെ ചേര്‍ത്ത് പിടിച്ചു കരഞ്ഞു..
ദിവസം രണ്ടണ്ണം കൂടി കഴിഞ്ഞു ,,നാളെ വെള്ളിയാഴ്ച കീമോ തെറാപ്പിയുടെ രണ്ടാം ഡോസ് നല്‍കുമെന്ന് ഡോക്ടര്‍ അറിയിച്ചു.
അന്ന് .............
രാത്രി മൂന്ന് മണി കഴിഞ്ഞു. ഷാഹിനയുടെ സ്ഥിതി കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് മാറി .വേദന കൊണ്ടവള്‍ പുളഞ്ഞു. വെള്ളം പോലും കുടിക്കാന്‍ കഴിയാതെ ആയി...ഉമ്മയും സലീനയും ...കണ്ണുകള്‍ നിറച്ചു... മുസ്തഫ ..അവരെ അവിടന്ന് വിളിച്ചു മാറ്റി.....
സക്കീറിന്റെ കൈ പിടിച്ചവള് മെല്ലെ പറഞ്ഞു ..” ഇക്കാ...
"എന്താ മോളെ..."
"സലിയെ എന്നെ കണ്ടത് പോലെ തന്നെ കാണണം. മുല്ല എന്ന് ഇക്ക എന്നെ വിളിച്ച ആ വിളി ഇനി അവളെ വിളിക്കണം. ''
അല്പ നേരം ഇടമുറിച്ചു കൊണ്ടവള്‍ തുടര്‍ന്നു...
" എന്റടുത്തു നിന്ന് ഇക്കക്ക് എന്തെങ്കിലും വിഷമം ഉണ്ടായെങ്കില്‍ എനിക്ക് പൊറുത്തു ...എന്ന് പറഞ്ഞു മുഴുവന്‍ ആക്കാന്‍ സമ്മതിക്കാതെ സക്കീര്‍ അവളുടെ വായ് പൊത്തി.
ഇല്ല മോളെ ...ഈ ഇക്കാന്റെ എല്ലാ പൊരുത്തവും നിനക്കുണ്ടു...
മുല്ലേ ...നിനക്കൊന്നും വരില്ല .... മോളെ..........."
“ഇക്കാ എന്റെ ചെവിയില്‍ ഒരു യാസീന്‍ സൂറത്ത് ഓതി തരുമോ....” സക്കീര്‍ മെല്ലെ വിശുദ്ധ ഖുര്‍-ആനിലെ യാസീന്‍ എന്ന അധ്യായം മെല്ലെ പാരായണം ചെയ്യാന്‍ തുടങ്ങി...
യാസീന്‍ സൂറത്ത് അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ തന്റെ കയ്യിലെ പിടുത്തം അല്പം മുറുകുന്നതായി സക്കീറിന് തോന്നി ..
ഷാഹിന എന്തോ പറയുന്നു, സക്കീര്‍ ചെവി ചുണ്ടിനോടടുപ്പിച്ചു ...
ലാ ഇലാഹ് ഇല്ലല്ലാഹു മുഹമ്മദു റസൂലുല്ലാഹി ..
എന്ന വചനങ്ങള്‍ അവളുടെ ചുണ്ടില്‍ നിന്നും ഉയരുന്നു......
അതോടെ തന്റെ കയ്യിലെ പിടുത്തം അയയുന്നതായി സക്കീറിന് തോന്നി....അവളുടെ കണ്ണുകള്‍ മേലോട്ടുയര്‍ന്നു നില്ക്കുന്നു.....
....മുല്ലേ ...മുല്ലേ ..മോളെ ..സക്കീര്‍ വീണ്ടും വീണ്ടും വിളിചു...
ആ വിളി കേള്‍ക്കാന്‍ കാത്ത് നില്‍ക്കാതെ മുല്ല എന്ന ആ തണല്‍ മരം യാത്രയായിരുന്നു .
അങ്ങകലെ എവിടെ നിന്നോ ആ സമയം സുബ്ഹി ബാങ്കിന്റെ വിളിനാദം ഉയര്‍ന്നു തുടങ്ങി.....
========================================================
♣♣♣ അവസാനിച്ചു ♣♣♣
ബുരിഡന്റെ കഴുത

അങ്ങോട്ട് പോണോ ..ഇങ്ങോട്ട് പോണോ ..അതെടുക്കണോ ഇതെടുക്കണോ ..ഈ ചിന്താഗതിക്കാര്‍ നമുക്കിടയിലും കാണുമല്ലോ ...അല്ല നമ്മളും ചില ഘട്ടങ്ങളില്‍ ഇത്തരം പ്രതിസന്ധികളില്‍ പെടുമല്ലോ ....ആ പ്രതിസന്ധിക്കും ഒരു പേരുണ്ട് ..വികി പീഡിയയില് കറങ്ങിയപ്പോ കിട്ടിയ ഒരു വിവരം ഇവിടെ പങ്കു വെക്കുന്നു ........
തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന തത്ത്വചിന്തയിലെ ഒരു സങ്കല്പമാണ് ബുരിഡന്റെ കഴുത. വിശന്നിരിക്കുന്ന ഒരു കഴുതയെ, ഒരേ വലിപ്പവും ഗുണവുമുള്ള രണ്ടു വൈക്കോൽ കെട്ടുകൾക്കു നടുവിൽ നിറുത്തിയാൽ, അതിൽ ഒന്നിനുപകരം മറ്റൊന്നിനെ തെരഞ്ഞെടുക്കാൻ യുക്തിബദ്ധമായ ന്യായമൊന്നും കാണാനാകാത്തതിനാൽ ഏതുകെട്ടിൽ നിന്ന് തിന്നണമെന്ന് തീരുമാനിക്കാനാകാതെ അത് വിശന്നുമരിക്കുമെന്നാണ് ഇവിടെ സങ്കല്പം. പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ജീൻ ബുരിഡൻ എന്ന തത്ത്വചിന്തകന്റെ പേരാണ് ഈ വിരോധാഭാസത്തിന് നൽകിയിരിക്കുന്നത്.
ഈ ആശയം ബുരിഡന്റെ സങ്കല്പമല്ല. അത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് അരിസ്റ്റോട്ടിലിന്റെ, ആകാശങ്ങളെക്കുറിച്ച് (De Caelo) എന്ന കൃതിയിലാണ്. വിശപ്പും ദാഹവും മൂലം ഒരുപോലെ വലയുന്ന ഒരാൾ ഭക്ഷണത്തിനും പാനീയത്തിനും ഒത്തനടുവിൽപെട്ടാൽ ഭക്ഷണത്തിലേക്കോ പാനീയത്തിലേക്കോ ആദ്യം തിരിയേണ്ടത് എന്നു തീരുമാനിക്കാനാകാതെ വലയുന്ന സ്ഥിതിയാണ് അരിസ്റ്റോട്ടിൽ സങ്കല്പിച്ചത്. ബുരിഡന്റെ ഇന്നു ലഭ്യമായ രചനകളിലൊന്നും ഈ പ്രശ്നം ചർച്ച ചെയ്തുകാണുന്നില്ല.
വ്യത്യസ്ത പ്രവൃത്തിപന്ഥാവുകൾ മുന്നിൽ കാണുന്ന സാഹചര്യങ്ങളിലൊക്കെ, അറിവുകേടിന്റേയോ അസാധ്യതയുടെയോ തടസ്സമില്ലാത്തപ്പോൾ, കൂടുതൽ മേന്മയുള്ളത് തെരഞ്ഞെടുക്കാൻ മനുഷ്യൻ ബാദ്ധ്യസ്ഥനാണെന്ന ബുരിഡന്റെ തത്ത്വചിന്തയിലെ നിലപാടിന്റെ ധാർമ്മികനിശ്ചിതത്ത്വവാദം (Moral determinism) മൂലമാണ് ഈ സങ്കല്പത്തിന് ബൂരിഡന്റെ പേരു കിട്ടിയത്. തീരുമാനത്തിന്റെ വരുംവരായ്കകൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനാകും വരെ അത് താമസിപ്പിക്കുകയാണ് വേണ്ടതെന്നാണ് ബുരിഡൻ കരുതിയത്. പിൽക്കാലലേഖകന്മാർ ഈ നിലപാടിനെ, ഗുണതുല്യതയുള്ള രണ്ടു വൈക്കോൽ കൂനകൾക്കു നടുവിൽ തീരുമാനമെടുക്കാനാകാതെ വിശന്നുമരിക്കുന്ന കഴുതയുടെ മനോഭാവത്തോടുപമിച്ച് പരിഹസിച്ചു.
കല്യാണ സദ്യക്ക് പോയി ...അത് വേണോ ഇത് വേണോ എന്ന് ചിന്തിക്കുമ്പോ ഓര്‍ക്കണേ ബുരിഡന്റെ കഴുത തന്നെയും പിടികൂടി എന്ന് ...
Tuesday, August 28, 2012
തണല്‍ വിരിയിച്ച വഴികള്‍ -ഭാഗം നാല്
“ നിനക്ക് വട്ടായോ...” ഷാഹിനയുടെ മുഖം ഗൌരവത്തില്‍ തന്നെ ...
അവള് പറഞ്ഞു
“ ഇക്കാ എനിക്ക് വട്ടോന്നുമില്ല ,ഞാന്‍ നല്ലവണ്ണം ആലോചിച്ചിട്ടു തന്നെയാ പറയുന്നത്. രണ്ടാമത് ഒന്ന് കൂടി കെട്ടുന്നതില്‍ ഇസ്ലാമില്‍ തെറ്റൊന്നുമില്ല ല്ലോ ...പിന്നെ ഒരു വിധവയെ വിവാഹം ചെയ്യുന്നത് പുണ്യവും ആണ്.
സക്കീറിന് ആകെ ചൂട് കേറി...അയാള്‍ പറഞ്ഞു..
“ മതി നിന്റെ ....., നീ പറയുന്നതെല്ലാം നല്ല കാര്യമാണല്ലോ എന്ന് മനസ്സിലാക്കിയിട്ടാണ് ഞാന്‍ നീ പറയുന്നതിനൊക്കെ കൂട്ട് നില്‍ക്കുന്നത് . ഇനി ഇമ്മാതിരി വര്‍ത്താനം ഒന്നും എന്റടുത്തു മിണ്ടരുത്. “
"ഇക്കാ ...ഞാന്‍ ഈ പറയുന്ന കാര്യവും ഏറ്റവും നല്ലതല്ലേ .....അല്ലാഹുവിന്റെ റസൂല്‍ നമുക്ക് ജീവിച്ചു കാണിച്ചു തന്നതല്ലേ ...വിധവയെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കില്ലേ....???"
സക്കീറിന്റെ ശബ്ദം അല്പം ഉച്ചത്തില്‍ ആയി....
” അവളുടെ വിധിയാണ് അവള്‍ക്കു വന്നത് .അത് അള്ളാഹു ഇച്ച്ചിച്ച പോലെ നടക്കും...ഇനി നീ സലീന ,ചങ്ങായിചി എന്ന് പറഞ്ഞു നടക്കേണ്ട..ഇന്നത്തോടെ ഇത് നിര്‍ത്തണം. നിന്നോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാ എന്റെ കൈ നിന്റെ മേല്‍ വെക്കത്ത്തത് ...പറയുന്നതിനും ഒരു അതിരില്ലേ "
സക്കീറിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തിലായി....
ഉറങ്ങി കിടന്ന ആ വീട്ടില്‍ ലൈറ്റ് തെളിഞ്ഞു. സക്കീരില്‍ നിന്നും ഉയര്‍ന്ന ശബ്ദം മറ്റുള്ളവരും കേട്ടിരിക്കുന്നു.
എന്ത് പറ്റി എന്നാ ചിന്തയോടെ ഉമ്മ വാതിലില്‍ തട്ടി വിളിച്ചു : “ ..ശാഹിനാ ..ശാഹിനാ .."
കാര്യം എന്തെന്നറിയാതെ ഷുക്കൂറും ഭാര്യ നസീമയുമൊക്കെ ഉറങ്ങാന്‍ കിടന്നിടത്ത് നിന്നും എണീറ്റ് വന്നു...
സക്കീര്‍ വാതില്‍ തുറന്നു...
"എന്താ ശാഹിനാ ഇക്കാലം വരെ പതിവില്ലാത്ത ഒന്ന് ....”
മറുപടി പറഞ്ഞത് സക്കീര്‍ ആയിരുന്നു ....” ഉമ്മന്റെ മോള്‍ക്ക് ഭ്രാന്ത് കേറിയിട്ടുണ്ട്. ആ സലീന യോടുള്ള സ്നേഹം തലക്ക് കേരിയുള്ള ഭ്രാന്ത് . അവളെ ഞാന്‍ കല്യാണം കഴിക്കണമെന്ന്....”
അത് കേട്ട ഷാഹിനന്റെ ഉമ്മ തലയില്‍ കൈവെച്ചു പോയ്....." ഇന്റെ മേലായ റബ്ബേ ......ഇന്റെ കുട്ടിക്കെന്തു പറ്റീ"
അവര്‍ ഷാഹിനന്റെ അടുത്തേക്ക് ചെന്നു അവള് കമിഴ്ന്നു കിടന്നു കരയുകയാണ്.. “ പടച്ചവനെ... കെട്ടിയവന് മറ്റൊരുത്തിയെ കല്യാണം കഴിച്ചതിനു കരയുന്ന പെണ്ണുങ്ങള് ഉണ്ട്. ഇത് നേരെ തിരിച്ചാണല്ലോ. “
ഷാഹിന ....ഷാഹിനാ ....ഉമ്മ അവളെ കുലുക്കി വിളിച്ചു
ഷാഹിന ഒന്നും പറയുന്നില്ല അവള് ഏങ്ങലടിച്ചു കരയുന്നു....സക്കീര്‍ വാതില്‍ തുറന്നു കൊലായിലെക്കിറങ്ങി ..അവിടെ ഒരു കസേര വലിച്ചിട്ട് ഇരുന്നു.
അയാള്‍ അകെ അസ്വസ്ഥനായി.....ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണിത് ..ആ സലീനയോടുള്ള സ്നേഹം അവളുടെ തലയില്‍ കേറിയതാ,,, കാര്യം നല്ലതൊക്കെ തന്നെയാ..പക്ഷെ ......
തന്റെ മുല്ലയെ അല്ലാതെ വേറെ ഒരുത്തിയെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ പോയിട്ട് സങ്കല്പ്പിക്കാന് വരെ തന്നെ കൊണ്ട് കഴിയില്ല . ചിന്തകള്‍ അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി .
ഏറെ നേരത്തെ ഇരുത്തത്തിനു ശേഷം ....സക്കീര്‍ മെല്ലെ ഷാഹിനയുടെ അടുത്തെത്തി .അവളുടെ അടുത്തു ഇരുന്നിരുന്ന ഉമ്മയോട് പോയി കിടക്കാന്‍ പറഞ്ഞു. .
“ മോളെ മുല്ലേ ..സക്കീര്‍ അവളെ വിളിച്ചു.....”
ഷാഹിന മെല്ലെ ചെരിഞ്ഞു കിടന്നു .
“ ഇക്കാ ഞാന്‍ പറയുന്നത് ഉള്ളില്‍ തട്ടി തന്നെയാ ..നല്ലവണ്ണം ആലോചിച്ചു.... “ കണ്ണ് തുടച്ചു കൊണ്ടവള്‍ പറഞ്ഞു.
വീണ്ടും ആ ചര്‍ച്ച തുടരാന്‍ സക്കീര്‍ ആലോചിച്ചില്ല
“ മുല്ല ഇപ്പോള്‍ ഉറങ്ങു.. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് നാളെ തീരുമാനിക്കാം ...ഇനിയും സമയം ഉണ്ടല്ലോ ...” സക്കീര്‍ ലൈറ്റ് ഓഫ് ചെയ്തു കട്ടിലില്‍ കിടന്നു .
ഉറക്കം വരുന്നില്ല ..ഓരോ ആലോചനകള്‍ മനസ്സിലേക്ക് കേറി വരുന്നു.. ഇവിടന്നു എങ്ങിനെയെങ്കിലും നേരം വെളുപ്പിച്ചു പള്ളിക്കര വീട്ടില്‍ എത്തണം .അന്തരീക്ഷം മാറുമ്പോ അവളില്‍ മാറ്റം വരും..സലീനയെ ബന്ധപ്പെടാനുള്ള അവസരം ഇനി കുറക്കണം .
പക്ഷെ ഒരു ഉള്‍ഭയം ..മുല്ലയുടെ തീരുമാനം ഉറച്ചതാകുമോ ,അത് മാറ്റാന്‍ തനിക്ക് കഴിയുമോ ,,
ഇവളുടെ സ്വഭാവം വെച്ച് അതിനു സാധ്യത വളരെ കുറവാണ്. ഇക്കാലത്തിനിടക്ക് അവളെടുത്ത ഒരു തീരുമാനവും ഒരു അംശം പോലും മാറ്റേണ്ട ആവശ്യം തനിക്ക് വന്നിട്ടില്ല .ഏതുകാര്യം തീരുമാനിചാലും അത്ര മാത്രം ശരിയുടെ അംശം അതില്‍ കൂടിയിരിക്കും. എന്താ ചെയ്യുക....മുല്ലക്ക് പകരം ഈ നെഞ്ചില്‍ മറ്റൊരുവളെ ... ........
“പടച്ചവനെ നീ ഒരു വഴി കാണിച്ചു തരണേ....” എന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ചു സക്കീര്‍ നെഞ്ചോട് ഒട്ടി കിടക്കുന്ന ശഹിനയെ ഒന്നുകൂടി അണച്ച് ചേര്‍ത്തു ........."
അവളുടെ ആ മൂര്ത്താവില് ഒരു ചുംബനം നല്കുമ്പോള് സക്കീരില്‍ നിന്നുതിര്‍ന്ന കണ്ണുനീര് ഷാഹിന പോലും അറിഞ്ഞില്ല .
"ഈ താത്ത എന്താ ഇങ്ങിനെ ..???..ഇക്കാലത്ത് ആരെങ്കിലും പറയുമോ ഇങ്ങനെ "
വീണ്ടും ഉറങ്ങാന്‍ കിടന്ന ശുക്കൂറിന്റെ അടുത്ത് കിടന്നു കൊണ്ട് നസീമ ചോദിച്ചു...
"നിനക്ക് ഇത്തായും ആ സലീനയും തമ്മിലുള്ള സ്നേഹം അറിയാഞ്ഞിട്ട..."
'കുറെയൊക്കെ ഞാന്‍ ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .എന്നാലും ഇങ്ങിനെയുണ്ടാകുമോ ഒരു സ്നേഹം " നസീമ ചോദിച്ചു
"ആ സലീനയും ഇത്തായും ചെറുപ്പംമുതലേ കൂട്ടുകാരികളാ ,, സലീനയുടെ ഉപ്പ അവള്‍ക്കെന്തു അവങ്ങി കൊടുത്താലും അതുകൊണ്ട് അവള് ഓടി വരിക ഇങ്ങോട്ടാ...എന്നിട്ട് ഇത്താത്ത അത്തില് നിന്നും കുറച്ചെടുത്ത് ബാക്കി അവള്‍ക്കു കൊടുക്കണം,,,"
ഇത്തയുടെ കല്യാണം ഉറപ്പിച്ചപ്പോള്‍ പോലും , ഇത്ത അവളുടെതുകൂടി ഉറപ്പിച്ചിട്ട് മതി എന്ന് വാശി പിടിച്ചതാ, പിന്നെ എല്ലാരുടെയും നിര്ബന്ധത്തിച്ചു ..എന്നിട്ടും ... ഇത്ത സമ്മതിച്ചില്ല ..അവസാനം സലീന കരഞ്ഞാ അവളെ സമ്മതിപ്പിച്ചത്..... കല്യാണത്തിന്റെ മുന്നേ ഒരു ദിവസം പോലും രണ്ടാളും തമ്മില്‍ കാണാതിരുന്നിട്ടില്ല . "ശുക്കൂര്‍ ഒന്ന് നിര്‍ത്തി
"ഇന്നാലും ആ സക്കീര്‍ ഇക്കാക്കനോട് പറയാന്‍ ഇത്ത്ക്ക് തോന്നിയല്ലോ..."
"അളിയന് എന്ത് തീരുമാനമെടുക്കും എനനാര്‍ക്കരിയാം "
അല്പ നേരം ശുക്കൂര്‍ ഒന്നും മിണ്ടിയില്ല ..പിന്നെ മെല്ലെ നസീമയോടു
"അല്ലാ നിനക്കില്ലേ ഇതേ പോലത്തെ ചങ്ങാതി മാരോന്നും..."
"എന്തേ ......"
"നീ എന്നോട് ഒന്ന് പറഞ്ഞു നോക്ക് ഇതുപോലെ ...ഞാന്‍ അപ്പൊ റെഡി "ശുക്കൂര്‍
"അയ്യട ,,ഞാന്‍ മരിച്ചാലും നിങ്ങളെ കൊണ്ട് വേറെ കെട്ടിപ്പിക്കൂല ..റൂഹാനി ആയി വരും നിങ്ങളുടെ അടുത്ത് "
ആ തമാശയില്‍ കെട്ടിപിടിച്ചു അവരും അവരുടെതായ ലോകത്തിലേക്ക് പറന്നു...
ഷാഹിനയുടെ കരച്ചില് കേട്ടാണ് സക്കീര്‍ ഉറക്കത്തില്‍ നിന്നും എണീറ്റത് ..എപ്പോഴോ കിട്ടിയ ഉറകക്ത്തില്‍ കണ്ട ദുസ്വപ്നങ്ങള്‍ ക്കവസാനം വന്ന ശബ്ദം ഷാഹിന യുടേത് ആയിമാറിയിരിക്കുന്നു ...
വേഗം ലൈറ്റിട്ടു . ..
ഷാഹിന വയറിന്റെ അടി ഭഗം അമര്‍ത്തി പിടിച്ചു .കരയുന്നു
മുല്ലേ ...എന്തെ മോളെ ..മുല്ലേ മുല്ലേ ..സക്കീര്‍ അവളെ വിളിച്ചു...
സക്കീറിന്റെ കൈ മുറുകെ പിടിച്ചവള് വേദന കൊണ്ട് ഞെളി പിരി കൊണ്ട്. ..
സക്കീര്‍ പോയി....ശുക്കൂര്‍ കിടക്കുന്ന വാതിലിനു മുട്ടി വിളിച്ചു..
അണഞ്ഞ വിളക്കുകള്‍ വീണ്ടും തെളിഞ്ഞു ആ വീട്ടില്‍
.....വീട്ടില്‍ എല്ലാവരും എണീറ്റു.
ഷാഹിനയുടെ പുളയല്‍കണ്ടു അവളുടെ ഉമ്മ കരയാന്‍ തുടങ്ങി. ഷുക്കൂറിന്റെ ഭാര്യ നസീമ കൊണ്ട് വന്ന ചുടു വെളളം മെല്ലെ അവള് കുടിച്ചു.. “വാ മുല്ലേ ഡ്രസ്സ് മാറ്റ് നമുക്ക് ഹോസ്പിറ്റലില്‍ പോകാം...
“ വേണ്ട ഇക്ക ഇപ്പോള്‍ ആശ്വാസം ഉണ്ട് ....ചിലപ്പോ ഇന്നലെ രാത്രി ആ ചെമ്മീന്‍ പൊരിച്ചതു തിന്നിട്ടാകും .
.” ഉമ്മ നിങ്ങള്‍ അവളുടെ ഡ്രസ്സ് ഒന്ന് മാറ്റി കൊടുക്ക് . ഒന്ന് ഹോസ്പിറ്റലില്‍ പോയി വരാം .. സക്കീര്‍ പറഞ്ഞു.
ഉമ്മയും അത് തന്നെ പറഞ്ഞു. ഷുക്കൂറും ഉമ്മയും കൂടെ പോകുവാന്‍ ഒരുങ്ങി.
സക്കീര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. എന്തൊക്കെയോ അസ്വസ്ഥതകള്‍ തന്നിലേക്ക് വരുന്നു...മനസ്സ് പിടിച്ചിടത്ത് നില്ക്കുന്നില്ല. ഉറക്കത്തില്‍ കണ്ട ദുസ്വപ്നങ്ങള്‍ കൂടി സക്കീറിന്റെ മനസ്സിലേക്ക് തികട്ടി വന്നു...
നേരം പുലരാന്‍ ഇനിയും അധികമില്ല . ആ തൂവെള്ള ഓമ് നീ വാന്‍ അവരെയും കൊണ്ട് ക്രസന്റ് ഹോസ്പിറ്റലിന്റെ മുന്നില്‍ എത്തി. ആശുപത്രിയിലേക്ക് വേദനയാല്‍ പുളയുന്ന ഷാഹിനയെയും കൊണ്ട് കയറുമ്പോള്‍
അങ്ങകലെ പള്ളിയില്‍ നിന്നും സുബഹി ബാങ്കിന്റെ അലയൊലികള്‍ മുഴങ്ങി....
തുടരും.................
Sunday, August 26, 2012
തണല്‍ വിരിയിച്ച വഴികള്‍ -ഭാഗം മൂന്ന്
“ മാറ്റി നിന്നോളു എന്ന് പറഞ്ഞു പോയതാ.... എന്തെ ഇത്ര നേരം വൈകാന്‍....”
ഒന്ന് വിളിച്ചു നോക്കിയാലോ .....
ഷാഹിന അകത്തു പോയി ഫോണ്‍ ഡയല് ചെയ്തു. ബെല്ലടിക്കുന്നു...
അങ്ങേത്തലക്കല്‍ ഫോണ്‍ എടുക്കുന്ന ശബ്ദം...
ഹെലോ ..
“ രാജീവ് ....ഇക്ക എവിടെ .....”
“ ദാ ..ഇപ്പൊ ഇവ്ടന്നു പോന്നതെയുള്ളൂ ...ലക്ഷ ദീപിലെ ഒരു പാര്‍ട്ടി വന്നിരുന്നു അതാ നേരം വൈകിയതു..”
“ എന്നാല്‍ ശരി “ ഷാഹിന ഫോണ്‍ വെച്ച് . പുറത്തേക്ക് കണ്ണോടിച്ചു ഇക്കയുടെ വരവും നോക്കിയിരുന്നു.. നുബുവും ആബിയും ലിയയെയും എടുത്തു കൊണ്ട് പോര്‍ച്ചിലെ ചെടികളും നോക്കി ..ഇക്കയുടെ വരവും കാത്തു നില്‍ക്കുകയാണ്. ശാഹിനയും ഗേറ്റിലേക്ക് കണ്ണോടിച്ചു നിന്നു ..
..... എത്ര വേഗമാണ് വര്‍ഷങ്ങള്‍ പോകുന്നത്, ഇക്ക ഗള്‍ഫിലെ ഒഴിവാക്കി വന്നിട്ട് ഇപ്പോള്‍ മൂന്നു കൊല്ലം ആവാറായി. നാട്ടില്‍ വന്നു കയ്യിലുള്ള പണം കൊണ്ട് ഒരു വില്‍പ്പനക്ക് വെച്ച ഫര്‍ണിച്ചര്‍ ഷോപ്പ് വാങ്ങിയതാണ്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പെട്ടന്നായിരുന്നു അതിന്റെ വളര്‍ച്ച. ഇന്ന് ഇക്കയ്ക്ക് മൂന്നു ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ ഉണ്ട്, എല്ലായിടത്തേക്കും വേണ്ട ഫര്‍ണിച്ചറുകള്‍ നിര്‍മിക്കാന്‍ സ്വന്തമായി വുഡ് ഇന്ട്രസ്ട്രിയല് ഉണ്ട്. എല്ലായിടത്തും കൂടി ഇരുപതോളം ജോലിക്കാരും. ഇപ്പൊ തിരക്കോട് തിരക്കാണ്.സ്വന്തം ഷോപ്പിലേക്ക് മാത്രമല്ല പുറത്തെക്കുള്ള ഓര്‍ഡര്‍ എടുക്കാനും ഇക്ക തുടങ്ങിയിട്ടുണ്ട്. ഗള്‍ഫില്‍ നില്ക്കുന്ന കാലത്തു ഓരോ പ്രാവശ്യം കത്തെഴുതുംപോഴും ചോദിക്കും നാട്ടില്‍ വന്നാല്‍ എന്ത് ജോലിയാ ചെയ്യുക..നിര്‍ത്തി പോന്നവര്‍ വീണ്ടും ഈ മണ്ണിലേക്ക് തന്നെ തിഇരിച്ചു പറക്കുന്നു...
.അന്നൊക്കെ ധൈര്യം കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഓരോ പുതിയ ഓര്‍ഡര്‍ വരുമ്പോഴും ഇക്ക പറയും എന്റെ മുല്ലയുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് എന്ന്. എല്ലാം അല്ലഹുന്റെ അനുഗ്രഹം. അല്ലാതെ എന്താ... എല്ലാം അവനെ ഭാരമെല്പ്പിച്ചാല്‍ വഴികള്‍ ആ റബ്ബ് തുറന്നു തരും.
എന്നാലും ഒന്നും കാണാന്‍ ഇപ്പൊ വപ്പച്ചി ഇല്ലല്ലോ .. ആ സങ്കടം മാത്രം.
വാപ്പയില്ലാത്ത തനിക്ക് ഒരു വാപ്പയുടെ എല്ലാ സ്നേഹവും തന്നു വാപ്പച്ചി .ഒരിക്കലും മരുമകള്‍ എന്ന രൂപത്തില്‍ തന്നെ കണ്ടിട്ടില്ല . ഒരു കാര്യവും കയര്‍ത്തു പറയുകയുമില്ല . ഉമ്മയോടും ഇടക്കിടെ പറയും " ശാഹിനാന്റെ കണ്ണീര് ഈ പുരയില്‍ ഒരിക്കലും വീഴരുത്. അവളൊരു യതീം ആയിട്ടാണ് വളര്‍ന്നത്." യതീം ആയി വളര്‍ന്ന തനിക്ക് വിവാഹ പ്രായ മെത്തിയപ്പോ ആദ്യം കാണാന്‍ വന്നത് വാപ്പച്ചി ആയിരുന്നു. അതിനു ശേഷമാണ് ഇക്കയെ പറഞ്ഞയച്ചത്. സ്ത്രീധന്മൊന്നും പറയാതെ തനിക്ക് ഒരു കല്യാണം വന്നത് അറിഞ്ഞപ്പോ തന്നെ കൂട്ടുകാരികള്‍ ക്കെല്ലാം അതിശയമായിരുന്നു. ഒക്കെ റബ്ബിന്റെ തുണ. എത്ര പേരാണ് സ്ത്രീധനം കൊടുക്കാന്‍ വകയില്ലാത്തത്തിന്റെ പേരില്‍ പുര നിറഞ്ഞു മാതാപിതാക്കളുടെ കണ്ണീരായി മാറുന്നത്. പണക്കാര് തങ്ങളുടെ മക്കളെ നൂറും അതിലേറെയും പൊന്നും ലക്ഷങ്ങള്‍ സ്ത്രീധനവും ഒക്കെ കൊടുത്തു വിവാഹം ചെയ്തു വിടുമ്പോള്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ യൌവ്വനം പേറി വീട്ടില്‍ കഴിയുന്നു.
സ്ത്രീധനത്തിന്റെ ദുരവസ്ഥ അവളെ സലീനയുടെ ഒര്മാകളിലെക്കെതിച്ചു ....സലീന അവളുടെ അയല്ക്കരിയാണ്. ഏറ്റവും അടുത്ത ആ കൂട്ടുകാരിയുടെ അവസ്ഥ ശാഹിനയില്‍ എപ്പോഴും ഒരു വിങ്ങല്‍ ആണ്., സലീന സ്കൂളിലും മദ്രസയിലുമെല്ലാം തന്നോടൊപ്പം പഠിച്ചവള്‍. . വളരെ കഷ്ടപെട്ടാണ് അവളുടെ ഉപ്പ അവളെ കെട്ടിച്ചയച്ചത്.അതും തന്റെ കല്യാണം കഴിഞു രണ്ടു കൊല്ലം കഴിഞ്ഞു. കല്യാണം കഴിഞ്ഞ കുറച്ചു കഴിഞ്ഞപോ തന്നെ ഉള്ള സ്വര്‍ണ മെല്ലാം വിറ്റ് സലീനയുടെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയി. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ താല്‍ക്കാലിക ജോലി കിട്ടി..എല്ലാം കരകയറും എന്ന് വിചാരിച്ചിരുന്ന അവള്‍ക്കു വല്ലാത്ത ഒരു ദുരന്തമാണ് വന്നെത്തിയത് .. ജോലി സ്ഥലത്തെ ഒരു ബില്‍ഡിംഗ്ന്റെ മുകളില്‍ നിന്നും വീണു ഭര്‍ത്താവ് മരണപെട്ടു. മയ്യിത്ത് പോലും അവള് കണ്ടില്ല . അവിടെ തന്നെ ഖബറടക്കം നടന്നു. കമ്പനിക്ക് പുറത്തുള്ള ജോലിക്കാരന് ആയതിനാല്‍ കമ്പനിയില്‍ നിന്നും ഒന്നും കിട്ടിയതു മില്ല . ഗള്‍ഫിലേക്ക് പോകുന്നതിനു മുന്നേ സലീന ഗര്‍ഭിണിയുമായി..
ഇന്നിപ്പോള്‍ ഒരാണ് കുട്ടിയുമായി അവള് വിധവ യായി കഴിയുന്നു. പുതിയ കല്യാണോലോചനകള്‍ വന്നെങ്കിലും ഭാരിച്ച സ്ത്രീധനവും ,യതീം ആയ മകനും തടസ്സങ്ങളായി. കഷ്ടപ്പെട്ട് കല്യാണം കഴിച്ചു രണ്ടര മാസത്തെ ദാമ്പത്യ ജീവിതം. അതിന്റെ അനന്തരഫലമോ.. കഷ്ടപാടുകളും ദാരിദ്ര്യവും. അവളുടെ വാപ്പയും കൂടി മരിച്ചപ്പോള്‍ തികച്ചും മറ്റുളളവരുടെ ആശ്രയത്തിലായി അവളും ഉമ്മയും ആ മോനും. നേരത്തെ കല്യാണം കഴിഞ്ഞ ആങ്ങള നാത്തൂന് പറഞ്ഞ തിനു അപ്പുറം ചവിട്ടുകയില്ല . താന്‍ വീട്ടില്‍ പോകുമ്പോഴൊക്കെ ഇക്കയോടു പറഞ്ഞു ആ മോന് പലഹാരങ്ങളും ഡ്രെസ്സും ഒക്കെ വാങ്ങിപ്പിക്കും. അവള്‍ക്കും വാങ്ങിപ്പിക്കും ഡ്രസ്സ് . പൈസയും കൊടുക്കും..തന്നെ കാണുമ്പൊള്‍ തന്നെ അവള് കരയാന്‍ തുടങ്ങും. ക്ഷമിക്കാന്‍ പറയുകയല്ലാതെ തനിക്കെന്തു ചെയ്യാന്‍ കഴിയും. ഇപ്പോള്‍ അവളുടെ ഉമ്മയും നിത്യ രോഗിയായി കിടപ്പിലാണ്. അവളിപ്പോ ഒരു ലേഡിസ് ടൈലരിംഗ് കടയില്‍ ജോലി ചെയ്യുകയാണ്. ഏതായാലും ഇന്ന് വീട്ടിലെത്തിയാല്‍ അവളുടെ ഉമ്മയെ ഒന്ന് കാണണം.
അല്പ സമയം കഴിഞ്ഞപ്പോള്‍ ഒരു വെള്ള ഓമ്നി വാന്‍ ഗേറ്റ് കടന്നു വന്നു.
ഉമ്മീ ഉപ്പയെത്തി. ...സക്കീര്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയില്ല .
“ മുല്ലേ റെഡി ആയില്ലേ...... “
“ ഉമ്മിയും ഞങ്ങളും മാറ്റി കുറെ നേരമായ് കാത്തിരിക്കുന്നു. ഷോപ്പിലേക്ക് വിളിക്കേം ചെയ്തു.” ആബിയാണ് മറുപടി പറഞ്ഞത്. ഷാഹിന വീട് പൂട്ടി ഇറങ്ങി. മക്കള്‍ നേരത്തെ തന്നെ വാനിലെ പിന് സീറ്റില്‍ കേറിയിരുന്നിട്ടുണ്ട്.
“ എന്നാ പോകുവല്ലേ മുല്ലേ ...."
"ഠിം ഠിം" ഷാഹിന തമാശയാകി പറഞ്ഞു. കൂട്ടച്ചിരി പിന്നില്‍ നിന്നും....ആ ചിരിയില്‍ സക്കീറും കൂടി........
“ നീ ഇപ്പൊ കൂടുതല്‍ മെലിഞ്ഞു വരുവാണല്ലോ ....” ഷാഹിന അണിഞ്ഞ ഡ്രസിലേക്ക് നോക്കി സക്കീര്‍ ചോദിച്ചു.
“പാല് കുടിക്കുന്ന കുട്ടികളൊക്കെ ഉണ്ടാകുമ്പോ ചിലപ്പോ മെലിഞന്നു വരും....ഇതിപ്പോ ഇടക്കിടക്ക് പറഞ്ഞു വെറുതെ എന്നെ ടെന്‍ഷന്‍ ആക്കല്ലേ പൊന്നിക്കാ. ..” ഷാഹിന ഇത്തിരി ഗൌരവത്തോടെ പറഞ്ഞു.
“ ഉമ്മക്ക് കോമ്പ്ലാന് വാങ്ങി കൊടുത്ത മതി.....” ആബിയുടെ കമന്റു പിന്നില്‍ നിന്നും.
“ അത് നിന്റെ ബാപ്പയ്ക്ക് കൊണ്ടോയി കൊടുത്തോ ....” ചൂട് അഭിനയിച്ചു കൊണ്ട് ഷാഹിനയുടെ മറുപടി.
“ ബാപ്പ അതാ അടുത്തിരിക്കുന്നു ഒന്ന് ചോദിച്ചു നോക്ക് ഉമ്മി ...” ഉടനെ വന്നു നബീലിന്റെ മറുപടി.
“ മക്കളൊക്കെ ബാപ്പയെ പോലെ വല്യ വെളവന് മരായിട്ടുണ്ട്.”
കൂട്ട ചിരിക്കിടെ ഷാഹിന പറഞ്ഞു.
“ എന്താ നിന്റെ ചങ്ങാതിച്ചിക്കും മോന്ക്കും വല്ലതും വാങ്ങാണോ “ സക്കീര്‍ വിഷയം മാറ്റി
“ ഉം...എന്തെങ്കിലും പലഹാരം മതി .അല്ലെങ്കില്‍ ഫ്രൂട്സ് ആയികോട്ടെ..അവളുടെ ഉമ്മ സുഖമിലാതെ കിടക്കുകയാ. “ അങ്ങാടിയില്‍ വണ്ടി നിര്‍ത്തി . സക്കീര്‍ ഷാഹിനയുടെ വീട്ടിലേക്കും അവളുടെ കൂട്ടുകാരിയുടെ വീട്ടിലേക്കും വെവ്വേറെ ഫ്രൂറ്സുകള്‍ പൊതിഞ്ഞു വാങ്ങി. വാഹനത്തില്‍ കയറി. യാത്ര തുടര്‍ന്നു.
“എന്താ അവളുടെ ഉമ്മക്ക് കൂടുതല്‍ ആണോ. .. “
ഉം ഉമ്മ വിളിച്ചപ്പോ പറഞ്ഞിരുന്നു അവളുടെ “ ഉമ്മയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വത്രേ...’
“ ചിലപ്പോ ആശുപത്രിയില്‍ നിര്‍ത്തിയിട്ടു ഒരു കാര്യവും ഉണ്ടാകില്ല .അതാകും.....”
“ ഉം...ആ ഉമ്മക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ അവളുടെയും മോന്റെയും കാര്യം ആലോചിക്കാനേ വയ്യ...’ അവളുടെ നാത്തൂന് അവളെ എപ്പോഴും കുറ്റപെടുത്തല്‍ ആണ് പണി. ആങ്ങളയും ദേഷ്യപ്പെടും.....ഉമ്മയെ ഓര്‍ത്താവും ആട്ടിയിറക്കാത്താത്. വല്ലാത്തൊരു വിധിയാണ് അവളുടേത്.....” ഷാഹിന പറഞ്ഞു.
"ഷാഹിന ക്ക് സ്വന്തം പ്രശ്നത്തെക്കള്‍ ആധിയാണ് സലീനയുടെ വിഷയം. എപ്പോഴും അതെ കുറിച്ച് പറയും. ഷാഹിനയുടെ വീട്ടില്‍ പോകുമ്പോഴൊക്കെ അവിടെ പോകണം. കുട്ടിക്കും അവള്‍ക്കും ഡ്രസ്സ് എടുത്തുകൊടുക്കണം. പലഹാരവും ഫ്രൂട്സും വാങ്ങി കൊടുക്കണം.ഇടയ്ക്കു പൈസയും കൊടുക്കണം. സക്കീര്‍ ആലോചിച്ചു . ചിലപ്പോ മറ്റുള്ള എന്തിനേക്കാളും ഇവള് സലീനയെ സ്നേഹിക്കുന്നുവോ...? ഷാഹിനയും യതീം ആയിട്ടാണല്ലോ വളര്‍ന്നത്. ചിലപ്പോള്‍ അതാകും. പിന്നെ അവള് ഈ ചെയ്യുന്നത് നല്ല കാര്യമാണല്ലോ എന്നലോചിക്കുമ്പോ ശഹിനയോടു ഒരു വല്ലാത്ത സ്നേഹം തോന്നും. മറ്റാരിലും കാണാത്ത ഒരു സ്വഭാവം ആണല്ലോ ഇത്.
വീട്ടിലെത്തിയ സക്കീറിനെയും ഷാഹിനയെയും കുട്ടികളെയും സ്വീകരിച്ചു അവളുടെ ഉമ്മ പടിവാതില്ക്കല് തന്നെ നിന്നിരുന്നു.
ഷാഹിനയെ കണ്ട പാടെ ഉമ്മ പറഞ്ഞു ...” എന്നാ നീ അന്റെ കൂട്ടുകാരിയെ പോയി കണ്ടു പോര്.......അപ്പോഴേക്കും ഞാന്‍ ഇവര്‍ക്ക് ചായ കൊടുക്കാം....”
“ ഉമ്മ കുട്ടികള്‍ക്കു ചായ കൊടുത്തോ ..ഇന്ന് ഇക്കയും എന്റെ കൂടെ പോരട്ടെ...സുഖമില്ലാതെ കിടക്കുന്ന അവളുടെ ഉമ്മയെ ഒന്ന് കാണാമല്ലോ ...”
“ ഞാന്‍ പോരുന്നില്ല ,,,മുല്ല പോയി കണ്ടാ മതി ...” സക്കീര്‍ പറഞ്ഞു..
“ അത് പറ്റില്ല ...ഇക്ക എന്തായാലും പോരണം....” ഷാഹിന പറഞ്ഞു.
“ ഈ പെണ്ണിന്റെ ഒരു കാര്യം...ഇജി എന്തിനാ ഓനെ പിടിച്ചുവലിക്കുന്നെ ...അന്റെ ചങ്ങായിച്ചിയെ അനക്കങ്ങട്ടു പോയി കണ്ടാ പോരെ ...എന്താന്നെച്ചാ വാങ്ങിയത് അവിടെ കൊടുക്കേം ചെയ്താളാ..” ഷാഹിനയുടെ ഉമ്മ പറഞ്ഞു....
ഷാഹിന ഒന്നും പറഞ്ഞില്ല ..സക്കീറിന്റെ മുഖത്തേക്ക് ഒന്ന് നോക്കി...ഒരു ദയനീയ നോട്ടം. ചുണ്ടുകളില്‍ നിന്നും പ്ലീസ് എന്ന് പറയുന്ന പോലെ തോന്നി സക്കീറിന്.....
അവന് പുറത്തേക്ക് തന്നെ ഇറങ്ങി. അവളുടെ പുറത്തു രണ്ടു കൈവെച്ചു തള്ളി പിടിച്ചു കൊണ്ട് പറഞ്ഞു “ പോകട്ടെ വണ്ടി .....”
“ ബല്ലാത്തൊരു ചങ്ങായിത്തരം തന്നെ “ അവരുടെ ആ പോക്ക് നോക്കി ചിരിച്ചു കൊണ്ട് ഷാഹിനയുടെ ഉമ്മ പറഞ്ഞു.
ഒരു അഞ്ചുമിനിട്ട് നടന്നിടുണ്ടാവില്ല .സലീനയുടെ വീട്ടില്‍ എത്തി. പലവട്ടം കണ്ടിട്ടും എന്തോ മനസ്സിലാവാത്ത പോലെ നോക്കി നില്ക്കുന്ന സലീനയുടെ നാത്തൂനെയാണ് ആദ്യം കണ്ണില്‍ പെട്ടത്. വീട്ടിലെത്തിയപ്പോ നാത്തൂന് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു...
“ സലീ .....ദാ ഷാഹിന വന്നിടുണ്ട് . “
ഷാഹിന എന്ന് കേട്ട പാടെ സലീന പുറത്തേക്ക് ഓടിയെത്തി . പെട്ടന്ന് അവളുടെ കൂടെയുള്ള ഭാര്ത്തവിനെ കണ്ടു ഉള്ളിലേക്ക് തന്നെ വലിഞ്ഞു. സക്കീറിനു ഒരു കാര്യം മനസ്സിലായി...സലീനയുടെ .ആ വരവില്‍ തന്നെ അവര്‍ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം . തന്നെ കണ്ടത് കൊണ്ട് അവള് വീടിനുള്ളിലേക്ക് തന്നെ കയറിയതാണ്.. വീട്ടിലുണ്ടായിരുന്ന അവളുടെ ആങ്ങളയുമായി സക്കീര്‍ ഉമ്മയുടെ രോഗ വിവരങ്ങളെ കുറിച്ച് ചോദിച്ചു . ആ ഉമ്മയുടെ കിടപ്പു കണ്ടിട്ട് അധിക കാലം കിടക്കുകയില്ലെന്നു തോന്നി സക്കീറിന്. കുറച്ചു കഴിഞ്ഞപ്പോ തന്നെ ഷാഹിന പുറത്തേക്ക് വന്നു... ആദ്യമായി ഇവിടെ വന്നിട്ട് ഒരു ഗ്ളാസ് ചായ കുടിക്കാതെ കൊണ്ടോകല്ലേ മുല്ലേ ....സലീന അകത്തു നിന്നും പരയുന്നത് സക്കീര്‍ കേട്ടു.
അതൊന്നും സാരമില്ല സലീ .....ഉമ്മ അവിടെ ചായ എടുത്തു വെച്ചിട്ടു കാത്തിരിപ്പ്ണ്ടാകും ഇപ്പൊ വരാ മെന്നു പറഞ്ഞാ ഞങ്ങള്‍ പോന്നത്. ഇവിടെ വന്നാല്‍ ഒരു മണിക്കൂരെന്കിലും സംസാരിച്ചു നില്ക്കാറുള്ള ഷാഹിന പെട്ടന്ന് പോന്നത് തന്നെ മുഷി പ്പിക്കണ്ടാ എന്ന് കരുതിയാണെന്നു സക്കീറിന് മനസ്സിലായി...എന്നാലും അയാള്‍ ചോദിച്ചു
.” എന്തെ മുല്ലേ ഇന്ന് സംസാരിക്കനോന്നും നില്‍ക്കുന്നില്ലേ ....”
“ ഞാന്‍ അവളോട് അങ്ങോട്ട് വരാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞാല്‍ അവള് വരും...”
അവര്‍ പിന്നെ ഒന്നും മിണ്ടിയില്ല .വീട്ടിലെത്തിയ സക്കീര്‍ ചായകുടിച്ചതിനു ശേഷം തൊട്ടടുത്ത പള്ളിയിലേക്ക് നീങ്ങി. മഗരിബ് ബാങ്ക് കൊടുക്കാന്‍ അല്പ സമയം കൂടിയേ ഉള്ളൂ ...അസര്‍ നിസ്കരിച്ചിട്ടില്ല ..വേഗം പള്ളിയിലെത്തി അംഗ സ്നാനം ചെയ്തു പള്ളിയില്‍ കയറി ..അസര്‍ നിസ്കാരത്തിനു ശേഷം മഗരിബ് കാത്തു അവിടെ ഇരുന്നു. ജമാഅത്ത് നിസ്കാരം കഴിഞ്ഞു വീട്ടിലെത്തി.
“ ആബീ ..ഉമ്മി എവിടെ ....”
അവിടെ ഉണ്ട് ... സലിത്തായോടു സംസാരിക്കുവാണ്.
സക്കീര്‍ പിന്നെ ഒന്നും ചോദിച്ചില്ല. ഇനി അവള് പോകാതെ ശാഹിനയെ തനിക്ക് കിട്ടില്ലെന്ന് സക്കീറിന്നരിയാം..വാനില്‍ വാങ്ങി വെച്ചിരുന്ന മാത്ര്ഭൂമി ആഴ്ചപ്പതിപ്പ് എടുത്തു വീട്ടിലേക്കു കയറി. ബെഡ് റൂമില്‍ ചെന്ന് അതും വായിചു കിടന്നു.
പെട്ടന്നു ബാങ്കിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഇഷാ ബാങ്ക് കൊടുത്തു, വായിച്ചു കിടന്നു അറിയാതെ ഒന്ന് മയങ്ങി പോയി... ഡ്രസ്സ് എടുത്തിട്ട് പള്ളിയിലേക്ക് തന്നെ പോകുവാന്‍ ഒരുങ്ങി. അപ്പോള്‍ മുന്നില്‍ ഷാഹിന .
“ ചങ്ങാതിച്ചി പോയോ....” സക്കീര്‍ ചോദിച്ചു..
“ ഉം...”
“എന്തെ ഒരു മൂഡൌട്ടു....”
“ ഇക്ക പള്ളിയില്‍ പോയി വാ എന്നിട്ട് പറയാം... “ അപ്പോഴേക്കും ഞാനും നിസ്കാരം കഴിക്കാം.
“ എവിടെ പോയി നിന്റെ ആങ്ങള ശുക്കൂര്‍ ....”
“ ടൌണില്‍ പോയതാന്നു പറഞ്ഞു ...സുലു ..”
“ ഉം ....ഞാന്‍ ഇപ്പൊ വരം...അവിടെ ജമാഅത്ത് തുടങ്ങാന്‍ നേരമായി....”
ഷാഹിന സക്കീര്‍ പോകുന്നതും നോക്കി വാതില്ക്കല് തന്നെ നിന്നു...
ഇവിടെ ആരും സംസാരിക്കാന്‍ ഇല്ലെങ്കിലും ഇക്കക്ക് ഒരു പരാതിയും ഇല്ല .ഇങ്ങോട്ട് പോരുന്ന വഴി എന്തെങ്കിലും പുസ്തകം വാങ്ങും. അതുമായി കൂടും.
ഭക്ഷണമൊക്കെ കഴിച്ചു എല്ലാവരും ഉറങ്ങാന്‍ കിടന്നു. ഷാഹിന സക്കീറിന്റെ നെഞ്ചിലേക്ക് ചേര്‍ന്ന് കിടന്നു .
” എന്തെ മുല്ലേ ഒരു മൌനം....” സക്കീര്‍ ചോദിച്ചു.
“ ഞാന്‍ സലീനയുടെയും മകന്റെയും കാര്യം ആലോചിക്കുവായിരുന്നു.. അവള് എന്റെ മുന്നില്‍ കരയുക യായിരുന്നു..വല്ലാത്തൊരു സ്ഥിതിയിലാണ് അവള് . നാത്തൂന് വല്ലാതെ ഉപദ്രവിക്കുന്നു. എല്ലാം കണ്ടിട്ടും ആങ്ങളയും ഒന്നും മിണ്ടുന്നില്ല . ഒരു ശല്യം എന്ന രൂപത്തില്‍ ആണ് അവര്‍ അവളെ കാണുന്നത്. . ആ ഉമ്മയെ നിങ്ങള്‍ കണ്ടില്ലേ എല്ലാം കണ്ടിട്ടും ഒന്നും മിണ്ടാന്‍ കഴിയാതെ കണ്ണീര് ഒഴുക്കുന്നു. അവളെന്താണെന്നോ പറയുന്നത്. അല്ലഹുവിനെയും ആ മോനെയും ഓര്‍ത്താണ് ഞാന്‍ ആത്മഹത്യ ചെയ്യാത്തത് എന്ന് .അത്രയ്ക്ക് കഷ്ട ത്തിലാ അവളും മോനും....” ഷാഹിനയുടെ കണ്ണ് നീര് തന്റെ നെഞ്ചില്‍ വീണോ ...സക്കീറിന് സംശയം
. “നമുക്കെന്തു ചെയ്യാന്‍ കഴിയും മുല്ലേ....പൈസ എന്ത്കിലുമൊക്കെ കൊടുക്കാം പക്ഷെ അത് എക്കാലവും കഴിയുമോ ..? “ സക്കീര്‍ ചോദിച്ചു.
അല്പ നേരത്തെ മൌനത്തിനു ശേഷം “അവളെയും മോനെയും രക്ഷിക്കാന്‍ ഇക്ക വിചാരിച്ചാല്‍ കഴിയും...” ഷാഹിന പറഞ്ഞു.
“ ഞാന്‍ വിചാരിച്ചാലോ ..അതെങ്ങിനെ .”സക്കീര്‍ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി
അവള് പറഞ്ഞു ;
“ അതെ...ഇക്ക സലീനയെ യെ വിവാഹം ചെയ്യണം ...”
തുടരും..........
Monday, August 20, 2012
തണല്‍ വിരിയിച്ച വഴികള്‍ Part 2

“ഇന്ന് സക്കീര്‍ വരുന്നുണ്ട് .ഇന്നലെ രാത്രിയാ അവന് വിളിച്ചു പറഞ്ഞത് .ആറുമണിക്ക് കരിപ്പൂര്‍ എത്തും. ശങ്കരന്റെ മോന് രവി ഒട്ടുന്ന ജീപ്പ് വിളിക്കാന്‍ മുസ്തഫാനെ ഏല്‍പ്പിച്ചാ പള്ളിയിലേക്ക് പോന്നത്. “ വേഗം അങ്ങോട്ട് എത്തണം.
പള്ളിക്കര വീട്ടിലെ അബ്ദുറഹ്മാന് ഹാജി നാട്ടില്‍ എല്ലാവര്ക്കും വേണ്ട പ്പെട്ട ആളാണ്. പണക്കാരന് ഒന്നും ആയിട്ടല്ല .നാട്ടുകാരുടെ ഏതു ആവശ്യത്തിനും അദ്ദേഹം മുന്നിലുണ്ടാകും. അത് പോലെ തന്നെയാണ് മകന് സക്കീറും. മറ്റൊരു മകന് മുസ്തഫ നാട്ടില്‍ തന്നെ ഒരു പലചരക്ക്- പച്ചക്കറി കച്ചവടവുമായി കൂടി . ഒരു ഇടത്തരം സാമ്പത്തിക കുടുംബം.. അബ്ദുറഹ്മാന് ഹാജിക്ക നടത്തിയിരുന്ന പലചരക്ക് കടയാണ് ഇന്ന് മുസ്തഫ അല്പം വിശാലമാക്കി നടത്ത്തുന്നത്. സക്കീര്‍ കോളജു വിദ്യാഭ്യാസത്തിനു ശേഷം ഒരു ട്യുഷന് സെന്ററിലെ അധ്യാപനവും ചില്ലറ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി നടക്കുന്നതിനിടക്കാന് വിസ കിട്ടിയപ്പോ ഗള്‍ഫിലേക്ക് പറന്നത്. തറവാടിന്റെ അടുത്ത് തന്നെയുള്ള സക്കീര്‍ പണി കഴിപ്പിച്ച പുതിയ വീടും സക്കീറിന്റെ വരവിനായ് കാത്തിരിക്കയാണ് ..വീട്ടില്‍ കൂടലിനു അവന് എത്താന്‍ കഴിഞ്ഞിട്ടില്ല .റബീഉല്‍ അവ്വലില്‍ തന്നെ ആ ചടങ്ങ് നടക്കണം എന്ന ഹാജിയുടെ നിര്‍ബന്ധം കൊണ്ട് കുടിയിരിക്കല്‍ ചടങ്ങ് മാത്രം നടത്തിയതാണ്.
എയര്‍പോര്‍ട്ടില്‍ എത്തിയ രവിയുടെ ജീപ്പ് പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തി .അബ്ദുറഹ്മാന് ഹാജി ആബിയുടെയും മുസ്തഫ നുബുവുന്റെയും കൈ പിടിചു അകത്തേക്ക് കടന്നു. വിമാനം ലാന്റു ചെയ്തിട്ടുണ്ടെന്ന് രവി അവരോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി പെട്ടിയും ബാഗും വലിച്ചു പുറത്തേക്ക് വന്നു .
“ ദാ....ഇക്ക വരുന്നു.” മുസ്തഫ ആബിയെ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.
അസ്സലാമു അലൈക്കും വപ്പയെ കണ്ട സക്കീര്‍ പറഞ്ഞു . വ അലൈകും അസ്സലാം .. മകനെ കെട്ടിപിടിച്ചു കൊണ്ട് അബ്ദുറഹ്മാന് ഹാജി പറഞ്ഞു. പിന്നെ നുബുവിന്റെ ഊഴം ആയിരുന്നു. അവന് ചെന്ന് ഉപ്പയുടെ കൈപിടിച്ചു . മുസ്തഫയില്‍ നിന്നും ആബിയെ വാങ്ങി സക്കീര്‍ എയര്പോര്ട്ടി നിന്നും പുറത്തിറങ്ങി.
രവിയുടെ ജീപ്പ് മെല്ലെ എയര്‍പോര്‍ട്ട് പരിസരത്തു നിന്നും നീങ്ങി.
“ ഇക്കയുടെ മുടിയൊക്കെ നരച്ചു തുടങ്ങി. “. മുസ്തഫയാണ് അല്പ നേരത്തെ മൌനം മുറിച്ചത് .
സക്കീര്‍ കൈ തലയിലൂടെ ഒന്നോടിച്ചു ഒന്ന് ചിരിച്ചു....
“രവി ഇപ്പൊ ജീപ്പിലാണോ.... “
ഉം. .. ടാക്സിയാണ് ഇവിടെ അങ്ങാടിയില്‍ ഓടും...
ലീവ് എത്രയുണ്ട് സക്കീര്‍ ഇക്ക ...രവിയുടെ ചോദ്യം.
“ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോന്നിരിക്കുകയാണ് . ഇനി ഇവിടെ എന്തെകിലും ഏര്‍പ്പാട് നോക്കണം.”
ബാപ്പയുടെ മുഖത്ത് നോക്കി സക്കീര്‍ പറഞ്ഞു.
“ അതേതായാലും നന്നായി...ഇനി കൊറച്ചു നാട്ടില്‍ നിക്ക്..വീടൊക്കെ ആയില്ലേ ...നിത്യചെലവിനു ...പടച്ചോന് എന്തെങ്കിലും വഴി കാണിച്ചു തരും...”
അബ്ദുറഹ്മാന് ഹാജി പറഞ്ഞു.
“പുതിയ പുരയില്‍ കുടിയിരിക്കലിനു ശേഷം പിന്നെ താമസിച്ച്ചിട്ടില്ല. രണ്ടീസം കൂടുമ്പോ ഷാഹിന പോയി ഒന്ന് തുറന്നു അടിച്ചു വാരി പോരും....ഒരു പെരയല്ലേ... അതിങ്ങനെ അടച്ചിടാന്‍ പറ്റില്ലല്ലോ ....” ഹാജിക്ക തുടര്‍ന്നു.
അല്പ സമയത്തെ ഓട്ടത്തിന് ശേഷം ജീപ്പ് പള്ളിക്കര വീട്ടിലെത്തി. ഉമ്മ ഓടി വന്നു മകനെ ചേര്‍ത്ത് പിടിച്ചു .
രണ്ടര വര്‍ഷങ്ങള്‍ക്കു വീണ്ടും ഒരു കൂടണയാല്‍.... എത്ര ഫോണ്‍ ചെയ്താലും കത്തയച്ചാലും ഈ സാമീപ്യ സുഖം കിട്ടുമോ, നീണ്ട വിരഹത്തിനും കാത്തിരിപ്പിനും ശേഷം സന്തോഷത്തിന്റെ കണ്ണ് നീര് പൊഴിയുന്നൊരു സംഗമം.
വാതില്ക്കല് ഷാഹിന .അവള് മുഖത്തേക്ക് നോക്കുന്നില്ല .
ഈ പെണ്ണിന്റെ നാണം ഇനിയും മാറിയില്ലേ... സക്കീര്‍ ആത്മ ഗതം ചെയ്തു..
എന്തോ കണ്ടറിഞ്ഞ പോലെ ഹാജിക്കയും നഫീസുമ്മയും യും അങ്ങോട്ടും ഇങ്ങോട്ടും മാറി... ആബിയുമായി സക്കീര്‍ ശാഹിനന്റെ അടുത്തേക്ക് ചെന്ന് . അവള് മെല്ലെ പിന്നോട്ട് വലിഞ്ഞു.
“ ഈ മോളെ ഒന്ന് വാങ്ങു മുല്ലേ .....”
ശാഹിനക്കെന്തോ മനസ്സ് കോരിത്തരിച്ച പോലെ “ വീണ്ടും ആ മുല്ലേ വിളി തന്റെ അരികില്‍ എത്തിയിരിക്കുന്നു. ജീവിതത്തില്‍ പലവട്ടം ഇത്തരത്തിലുള്ള സംഗമം കഴിഞ്ഞതാണ്. എന്നിട്ടും മുഖത്തേക്ക് നോക്കാന്‍ എന്തോ ഒരു നാണം ...സക്കീര്‍ അവളുടെ അടുത്തെത്തി .തല പിടിച്ചുയര്‍ത്തി ..
ഇതെന്താ മുല്ലേ വീണ്ടും പെണ്ണുകാണല്‍ ചടങ്ങാണോ....?
ഞാന്‍ ആദ്യമായി വരികയല്ലല്ലോ...?
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. അത് സന്തോഷത്തിന്റെ,കണ്ണുനീര് ,, വിരഹത്തിനൊടുവില്‍ സമാഗമത്തിന്റെ ആനന്ദ കണ്ണീര് ആണെന്ന് സക്കീറിന് അറിയാം....ഇത് പൊഴിക്കാന്‍ ആണ് എയര്‍പോര്‍ട്ടില്‍ പോലും വരാതെ അവള് ഇവടെ കാത്തിരിക്കുന്നത് .
അങ്ങിനെ വീണ്ടുമൊരു ഒത്തുചേരലിന്റെ ആഘോഷങ്ങള്‍ക്കാവീട് സാക്ഷിയായി. സക്കീര്‍ കൊണ്ട് വന്ന മിട്ടായികള്‍ അയല്‍ വീടുകളില്‍ വിതരണം ചെയ്തും. വരുന്നവരോട് കുശലാന്വേഷണങ്ങള്‍ നടത്തിയും സന്തോഷ ത്തിലാണ്ട ആ വീടിനെ പുല്കി. പകലോന്‍ അങ്ങ് പടിഞ്ഞാറിലേക്ക് നീങ്ങി .... ഇരുട്ടിന്റെ പുതപ്പ് വിരിക്കുന്നതിനു തടസ്സമായി വീടുകളില്‍ നിന്നും പ്രകാശ വിളക്കുകള്‍ കണ്ണ് തുറന്നു. അത് അണയാന്‍ അധിക നേരം വേണ്ടി വന്നില്ല...
നുബുവും ആബിയും ഉറങ്ങി . വീണ്ടും ഒരു രാത്രി സമാഗമത്തിനായ് സക്കീറും ഷാഹിനയും ഒരുങ്ങി. അടുത്തേക്ക് വന്ന ഷാഹിനയെ ചേര്‍ത്ത് പിടിച്ചു സക്കീര്‍ പറഞ്ഞു. “ ഈ ഒരു സൌഭാഗ്യം അധികം മറ്റാര്‍ക്കും കിട്ടാത്ത താണ് . പ്രവാസികളായ ഭര്ത്താക്കന്മാര്ക്കും അവരെ പിരിഞ്ഞു കണ്ണില്‍ എണ്ണയോഴിച്ചു കാത്തിരിക്കുന്ന ഭാര്യമാര്‍ക്കും മാത്രം കിട്ടുന്ന സംഗമ രാത്രികള്‍....ഇതെത്രാമത്തെ ആദ്യ രാത്രിയാ....???? “
ഷാഹിന ഒന്നും പറഞ്ഞില്ല ... ഈ കൂടി ചേരലിനും ഉണ്ടൊരു സുഖം. അവള് മനസ്സില്‍ മന്ത്രിച്ചു.
എന്നാലും വേണ്ട ഇനി വിരഹം....
“ ഇനി ഇങ്ങനത്തെ ആദ്യ രാത്രികള്‍ വേണ്ട .ഇനി ഇക്ക എന്റടുത്ത്ന്നു എങ്ങോട്ടും പോവണ്ട....”
“ ഇല്ല മുല്ലേ ...നീ ആ പാസ്പോര്‍ട്ട് ഒന്ന് നോക്കിയെ.....ഹുറൂജ് നിഹായ് ......അടിച്ചു പോന്നതാ,,,,
ഇനി എന്റെ മുല്ലയെയൂം കെട്ടിപിടിച്ചു ഇവടെ കൂടാം. ഇങ്ങോട്ടും പോവുന്നില്ല ..”
“ അയ്യട ... ഒരു മോളുണ്ട് ആ ഓര്മ വേണം..അവളെ കെട്ടിക്കാന്‍ ഉള്ളതാ .” ഷാഹിന
“ ഒരു മോള് പോരല്ലല്ലോ മുല്ലേ ...... ഇനിയും വേണ്ടേ നമുക്ക് പെണ്മക്കള് ....”
“ എത്രയാ മോന്റെ കണക്ക് ....”
“ ആ കണക്കൊക്കെ നമുക്ക് പിന്നെ കൂട്ടാം ...എന്ന് പറഞ്ഞു സക്കീര്‍ അവളെ മാറോട് ചേര്‍ത്തു.
“ ഇന്ശ അല്ലാഹ് , നാട്ടില്‍ ഒരു നല്ല ഏര്‍പ്പാട് കണ്ടെത്തണം...അധികം വൈകാതെ തന്നെ ...”
“ അള്ളാഹു എന്തെങ്കിലും വഴി കാണിച്ചു തരും...”
പുന സംഗമത്തിന്റെ വസന്തം വിരിഞ്ഞ ആ രാവില്‍ യുവ കുസുമങ്ങള്‍ എപ്പോഴോ ഒന്നായി... അപ്പോഴും പുറത്തു ആ കുളിര്തെന്നലില് തെങ്ങോലകള്‍ മെല്ലെ മെല്ലെ ആടി കളിച്ചു....പുതിയ താരാട്ട് പാട്ടു കേട്ടു കൊണ്ട്...
തുടരും ..........
തണല്‍ വിരിയിച്ച വഴികള്‍ ഒന്നാം ഭാഗം ഇവിടെ വായിക്കാം
Sunday, August 19, 2012
തണല്‍ വിരിയിച്ച വഴികള്‍ - ഭാഗം 1
===========================================================================
പതിനാലാം രാവിന്റെ ശോഭക്ക് പതിവിലേറെ തിളക്കം നല്കി പൂര്‍ണ ചന്ദ്രന് മാനത്ത് നിന്നും ഭൂമിയുടെ സൌന്ദര്യം ആസ്വദിക്കുകയാണ് . നിലാവിന്റെ തൂവല്‍ സ്പര്‍ശം ഏല്‍ക്കാത്ത തായി ഇനി എന്തുണ്ട്...? ജനല്‍ വഴി വീട്ടിനുള്ളിലേക്ക് കടന്നു വരുന്ന നിലാവിനെ നോക്കി കിടക്കുകയാണ് മുല്ല എന്ന ഷാഹിന. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഇന്ന് ഉറക്കത്തിന്റെ തലോടല്‍ വരുന്നില്ലല്ലോ. ?? ചുമരില്‍ നിഴല്‍ വിരിക്കുന്ന നിലാവ് തന്നെ വിളിക്കുന്നുവോ...? നിശബ്ദതയെ ഭേദിക്കുന്ന ടിക്ക് ടിക്ക് എന്ന ക്ലോക്കിന്റെ ശബ്ദം ഷാഹിനയെ കിടന്നിടത്ത് നിന്നും എഴുന്നെല്‍പ്പിച്ചു . ലൈറ്റിട്ടു ക്ലോക്കിലേക്ക് നോക്കി. സമയം ഒരുമണി കഴിഞ്ഞതെ ഉള്ളൂ ....
“ എന്റെ റബ്ബേ ... ഇന്നെന്താ ഈ രാവിനു ഇത്ര ദൂരം ...നേരം പോകുന്നെ ഇല്ലല്ലോ ..? “
ഉമ്മ ഉറങ്ങാതെ രാവിനെ തള്ളി നീക്കന്നതൊന്നും അറിയാതെ നുബുവും ആബിയും നല്ല ഉറക്കത്തിലാണ്. പുതപ്പിച്ചു കൊടുത്തിരുന്ന പുതപ്പ് കുട്ടികള്‍ക്ക് മേല്‍ വീണ്ടും നേരെയിട്ടു ഷാഹിന ലൈറ്റ് ഓഫ് ചെയ്തു. വരാത്ത ഉറക്കത്തെ കാത്തു വീണ്ടും കിടക്കയില്‍ കിടക്കാന്‍ വയ്യ . ജനലിനരികില്‍ ചെന്ന് പുറത്തേക്ക് നോക്കി. ഇന്നത്തെ രാവിനെന്തോ പ്രത്യേകത ഉള്ള പോലെ....
എന്തൊരു നിലാവ് ...ഇങ്ങിനെയും നിലാവ് ഉണ്ടാകുമോ.. താഴെ മുറ്റത്തുള്ള വാടിയ അസര്‍മുല്ല വരെ കാണുന്നുണ്ട്. തെങ്ങോലകള്‍ മെല്ലെ ആടുന്നു...തൊട്ടിലില്‍ കിടക്കുന്ന കുട്ടിയെ ഉമ്മ ആട്ടി കൊടുക്കുന്നത് പോലെ....അതും കുഞ്ഞിനെ തൊട്ടിലില്‍ ആട്ടുകയാണോ... ഇളം കാറ്റിന്റെ താരാട്ട് പാട്ട് കേട്ട്..
ഷാഹിനയുടെ കണ്ണുകള്‍ വീണ്ടും ആകാശത്ത് പരതി . സര്‍വതിനെയും നിലാവില് കുളിപ്പിച്ച് നില്‍ക്കുന്നവനെ കാണാന്‍ കഴിയുന്നില്ലല്ലോ ..ജനലിലൂടെ മേലോട്ട് നോക്കാ നും കഴിയുന്നില്ല ... ചിലപ്പോ അവന് പുരക്കു മുകളില്‍ കയറി ഇരിപ്പുണ്ടാവും.. പൂര്‍ണ ചന്ദ്ര ശോഭയില്‍ മുങ്ങിയതിനാലാവണം നക്ഷ്ത്രങ്ങള്‍ ക്കൊന്നും ഒരു സന്തോഷ മില്ലാത്ത പോലെ....ഇടയ്ക്കിടെ വെറുതെ കണ്ണ് ചിമ്മുന്നു...അവ ഒളിച്ചിരുന്ന് കണ്ണിറു മ്മുന്നത് തന്നെയാണോ.....??? അവള് അവയെ നോക്കി ചിരിച്ചു....കണ്ണുകള്‍ പടിഞ്ഞാറേ മാനത്തേക്ക് നീങ്ങി ....മനസ്സ് അങ്ങ് അകലേക്കും......!!
അകലെ സൌദി അറേബിയയിലെ ജിദ്ദയിലെ വിമാനത്താവളത്തില്‍ നിന്നും തന്റെ ജീവന് കയറിയ വിമാനം ആകാശ മലര് വാടിയിലൂടെ വരുന്നുണ്ടാകും. നാളെ പുലര്‍ച്ചെ ക്ക് കിലോമീറ്ററുകള്‍ ദൂരെ യുള്ള കരിപ്പൂര്‍ വിമാന താവളത്തില്‍ അത് വന്നിറങ്ങും..ഇക്ക ഇപ്പോള്‍ എന്ത് ചെയ്യുക യാകും....വിമാനത്തില്‍ ഇരുന്നു ഉറങ്ങുക യാകുമോ...? അതോ എന്നെ പോലെ ഉറങ്ങാതെ ഈയുള്ളവളുടെ അടുത്ത്തെത്തുന്നതും കൊതിച്ചു ...ഇരിക്കുന്നുവോ...??
എത്ര പെട്ടന്ന് ദിവസങ്ങള്‍ ,മാസങ്ങളായി,,,മാസങ്ങള്‍ വര്‍ഷങ്ങളായി... ഇപ്പോള്‍ വര്‍ഷം പതിനൊന്നു കഴിഞ്ഞു ...ഇക്കയും താനുമായുള്ള വിവാഹം കഴ്ഞ്ഞിട്ടു . പെണ്ണ് കാണാന്‍ വന്നത് ഇന്നും ഓര്‍മയില്‍ ഉണ്ട്. അന്ന് ഞാന്‍ ആ മുഖം തന്നെ കണ്ടില്ല . പിന്നെ കല്യാണം കഴിഞ്ഞ ആ രാത്രിയിലാ ആ മുഖമൊന്നു കാണുന്നത്. രണ്ടു വര്‍ഷം ഗള്‍ഫില്‍ നിന്ന് വന്ന മൂന്നു മാസത്തെ ലീവില്‍ ആയിരുന്നു കല്യാണം. എത്ര പെട്ടന്നാണ് ആ ദിവസങ്ങളൊക്കെ തീര്‍ന്നത്. ഒന്ന് പരസ്പരം അറിയുന്നതിന് മുന്നേ വീണ്ടും ഗള്‍ഫിലേക്ക് രണ്ടു കൊല്ലത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു മൂന്നു മാസം . ആശിച്ചു കാത്തിരിന്നു മാസങ്ങള്‍ നിമിഷങ്ങളായി മിന്നി പോകും. സത്യത്തില്‍ ശരിക്കും ഇക്കയെ അറിഞ്ഞത് ഇക്ക അയക്കുന്ന കത്തുകളിലൂടെ ആണ്. എട്ടും പത്തും പേജു ഉണ്ടാകും ഓരോ കത്തും. ആദ്യ വായന വേഗം കഴിയും..പിന്നെ അടുത്ത കത്ത് വരുന്നത് വരെ ...അത് വായിക്കും.. ഇക്കയുടെ കത്തില്‍ ഇല്ലാത്ത വിഷയങ്ങള്‍ ഉണ്ടാവില്ല . മതവും രാഷ്ട്രീയവും ഗള്‍ഫ് കാരന്റെ ജീവിതവും. അങ്ങിനെ എല്ലാം ...സത്യത്തില്‍ താന്‍ പത്താം ക്ലാസ്സ് വരെ മദ്രസയില്‍ പഠിച്ചതിനെക്കാള്‍ വിജ്ഞാനം ഒരു പക്ഷെ ഇക്കയുടെ കത്ത് വായിചാവും പഠിചിട്ടുണ്ടാവുക. ഗള്‍ഫ് കാരന്റെ ജീവിതം പറയുമ്പോള്‍ ഇക്കയുടെ കണ്ണില്‍ നിന്നും കണ്ണ് നീര് വീഴുന്നുണ്ടോ എന്ന് തോന്നിപോകും.
പ്രിയപ്പെട്ടവരേ എല്ലാം വിട്ടു അവരുടെ സുഖകര ജീവിതത്തിനു തങ്ങളുടെ ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ .അവിടന്ന് ഒന്ന് ഇങ്ങോട്ട് ഫോണ്‍ ചെയ്താലും ഇവിടന്നങ്ങോട്ടു പറയുന്ന പരാതികളും ആവശ്യങ്ങളും കേള്‍ക്കാന്‍ മാത്രം വിധിക്കപെട്ടവര്‍. ഒരസുഖം വന്നാല്‍ എല്ലാരും ജോലിക്ക് പോകുമ്പോള്‍ റൂമില്‍ ഒറ്റക്കാവുന്ന അവസ്ഥ. നാട്ടിലെ പെണ്മക്കളെ കെട്ടിക്കാന്‍ കടം വാങ്ങി കല്യാണത്തില്‍ പോലും ഒന്ന് കൂടാന്‍ കഴിയാതെ കിട്ടിയ ലീവ് വേണ്ട എന്ന് വെച്ച് അവിടെ തന്നെ കഴിയുനവര്‍ . കിട്ടുന്ന ശമ്പളം കുറിയിലേക്ക് മാറ്റി സ്വന്തമായി ഒരു വീടെന്ന സ്വപനം പേറുന്നവര്‍. ഗള്‍ഫില്‍ ആറു കൊല്ലം നാട്ടില്‍ പോകാതെ നിന്ന് പെങ്ങന്‍ മാരെ മുഴുവന്‍ കെട്ടിച്ചയച്ചു തനിക്കൊരു കല്യാണം കഴിക്കണമെന്ന ആഗ്രഹം താലോലിച്ചു നാട്ടിലേക്കു പോന്നിട്ട്, ഉള്ള വീടും എട്ടു സെന്റ് സ്ഥലവും പ്രായമായ ബാപ്പ മരികുന്നതിനു മുന്നേ ഭാഗിക്കണമെന്ന മൂത്തപെങ്ങളുടെ ആവശ്യം കേട്ട് കല്യാണം കഴിക്കാതെ വീണ്ടും ഉള്ള ലീവ് കാന്‍സല്‍ ചെയ്തു ഗള്‍ഫിലേക്ക് മടങ്ങിയ ഇക്കയുടെ പ്രായമുള്ള സക്കീര്‍ എന്ന ചെറുപ്പക്കാരന്റെ വേദനകള്‍...ഗള്‍ഫില്‍ ചോര നീരാക്കി ഉണ്ട്ക്കിയ സമ്പാദ്യമെല്ലാം ഭാര്യയെ ഏല്‍പ്പിച്ചു അവസാനം നാട്ടിലേക്കു ചെന്നപ്പോള്‍ മറ്റൊരുത്തനുമായുള്ള ഭാര്യയുടെ ബന്ധത്തിന്റെ കഥ കേട്ട് തകര്‍ന്നു വീണ്ടും ആശ്വാസം തേടി ഗള്‍ഫിലെ സുഹ്ര്ത്തുക്കളുടെ ഇടയിലേക്ക് ചേക്കേറിയ അഹമദ് കുട്ടിക്കയുടെ കഥ. അങ്ങിനെ എന്തെല്ലാം.....
ഗള്‍ഫ് കാരന്റെ തണലില്‍ അവന്റെ കുടുംബം മാത്രമല്ല .. മഹല്ലിലെ പാവപ്പെട്ട പെണ്‍കുട്ടിയെ കെട്ടിക്കാനും, പാവപ്പെടവര്‍ക്ക് വീടുണ്ടാക്കാനും, മെല്ലാം നാട്ടില്‍ നിന്നും ഗള്‍ഫിലെത്തിയവന്റെ ഒരു വിഹിതം എത്തുന്നു. നാട്ടിലെ വലിയ വലിയ ദീനീ സ്ഥാപനങ്ങളായ യതീം ഖാനകളും കോളജുകളും മെല്ലാം പ്രധാനമായും ആശ്രയിക്കുന്നത് ഈ ഗള്‍ഫു കാരനെയാണ്. പടച്ചവന് ഈ ഗള്‍ഫ് മുഖേന വല്ലാതൊരു അനുഗ്രഹമാണല്ലോ നമുക്ക് തന്നത്.
അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍.....
അശ്ഹദ് അന് ലാ ഇലാഹ ഇല്ലള്ളാ...
പള്ളി മിനാരത്തില്‍ നിന്നും സുബ്ഹി ബാങ്കിന്റെ ഈരടികള്‍ ഉയര്‍ന്നു .. എവിടെ നിന്നൊക്കെയോ കേള്‍ക്കുന്ന പൂവന് കോഴികളുടെ കൂവല്‍ ശബ്ദവും കിളികളുടെ ശബ്ദവും പുതിയൊരു പ്രഭാതത്തിനു ഒരുക്കങ്ങള്‍ കൂട്ടി. സുബ്ഹി നിസ്കാരത്തിനു ശേഷം അല്പം ഖുര്‍-ആന്‍ പാരായണവും കഴിഞ്ഞു .ഷാഹിന അടുക്കളയിലേക്ക് നീങ്ങി . ഉമ്മച്ചി നിസ്കാര പായയില്‍ നിന്നും എണീറ്റിട്ടില്ല. വാപ്പച്ചി പള്ളിയിലേക്ക് പോയിട്ടുണ്ടാകും ..ഇന്നലെ എപ്പോഴാ ഉറങ്ങിയത് എന്നോര്‍മയില്ല ...ഓരോന്നു ആലോചിച്ചു ഇരുന്നത് ഓര്‍മയുണ്ട്.
“ മുല്ലേ .....വാപ്പച്ചിക്കും മുത്തുനും കരിപ്പൂരില്‍ പോകണ്ടേ ...... ബെക്കം നാലു ഓട്ടടയും കറിയും ഉണ്ടാക്കിക്കോ ...അതാകുമ്പോ എളുപ്പമാ....” ഉമ്മ അടുക്കളയില്‍ എത്തി.
ആയിക്കോട്ടെ ഉമ്മാ.....”
“ നുബുവിനെയും ആബിയെയും വിളിച്ചോ....”
“ഇല്ല ഉമ്മ ...........അവര്‍ ഉറക്കത്തിലാ ....ഉപ്പയെ കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ അവരെയും കൊണ്ട് പോകാം എന്ന് വാപ്പച്ചി പറഞ്ഞിട്ടുണ്ട് എന്നും പറഞാ രണ്ടാളും ഉറങ്ങിയത്. ഇന്നിനി സ്കൂളില്‍ പോക്കൊന്നും ഉണ്ടാകില്ല ” ഷാഹിന പറഞ്ഞു.
“ ഞാന്‍ അവരെ വിളിക്കാം ....നീ ചായക്കും കൂടി വെള്ളം വെച്ചേക്ക് ......” ഉമ്മ കുട്ടികളെ വിളിക്കാനായി റൂമിലേക്ക് പോയി....
തുടരും ......................
Wednesday, July 18, 2012
കര്‍ക്കിടക കനിവ്
ഇടവിടാതെ മഴ പെയ്തിരുന്ന കര്‍ക്കിടക മാസം.....
നട്ടുച്ച നേരത്തും കൂരിരുള്‍ മൂടി കെട്ടിയ ..
വറുതിയുടെയും ഇല്ലായ്മയുടെയും
കഥകള്‍ പറഞ്ഞിരുന്ന കര്‍ക്കിടകം ..
അതി ജീവനത്തിനായ് നിത്യവൃത്തി ചെയ്തിരുന്ന
മാനവന് , വേല ചെയ്യാന്‍ ഇടവേളകള്‍
നല്‍കാത്ത ആ മഴക്കാലം ...
എനിക്കിഷ്ടമായിരുന്നു ആ നാളുകള്‍
എന്റെ മണ്ണിന്റെ ദാഹം തീര്‍ക്കുവാന്‍
കര്‍ക്കിടക പെരുമഴക്കെ കരുത്തുള്ളൂ
കറുത്ത കര്‍ക്കിടക മാസത്തിലെ മഴയും
പിന്നെ ആ മഴക്കാലവും ഒരു മുത്തശ്ശികഥയായി
എന്നില്‍ നിന്ന് വിട പറയുന്നുവോ ..?
ഇന്നിന്റെ കര്‍ക്കിടക ദിനങ്ങള്‍ ...
കറുപ്പ് കലര്‍ന്ന മേഘങ്ങളെ എന്‍ കണ്മുന്നില് നിന്നും
ആരോ ആട്ടിതെളിയിച്ചു കൊണ്ട് പോകുന്നു ..ദൂരേക്ക് .
മഴ തുള്ളികളെറ്റു നനയാന്‍ കൊതിച്ച പച്ചപ്പുകള്‍
മുഖം വാടി നിറം മങ്ങിടുന്നൂ ..അവക്കും സങ്കടം
ഭാവി ...അത് ഭയാനകം ,
ദാഹജലമുണങ്ങി വിണ്ടു കീറിയ കൃഷി ഭൂമിയും...
വറ്റി വരണ്ട കിണറുകളും ...പിന്നെ കുളങ്ങളും
നിറഞ്ഞൊഴുകിയ എന്റെ പുഴകള്‍ കരഞ്ഞു
കണ്ണ് നീര് ചാലുകള്‍ തീര്‍ക്കുന്ന നാളുകള്‍ ...
ഒരു തുള്ളി കുടിനീരിനായ് നെട്ടോട്ടമോടെണ്ടി വരും...ഞാന്‍
കേട്ടറിഞ്ഞ മരുഭൂമികളെപോലെ എന്റെ പുണ്യ ഭൂമിയും
മാറി മാറി വരുന്നതെനിക്ക് സഹിക്കില്ല ...
എന്റെ കര്ക്കിടകമെ നീ പെയ്യുക ...
കടലിലും കരയിലും നിന്റെ ആകാശത്തും
നിന്നോട് തന്നെയും
ഞങ്ങള്‍ ചെയ്ത തെറ്റുകള്‍ പൊറുത്തു കൊണ്ട് ..
വറ്റി വരണ്ട ഞങ്ങളുടെ മനസ്സിനെ തണുപ്പിക്കാന്‍
നിന്റെ തെളിനീര് തുള്ളിയല്ലാതെ മറ്റെന്തുണ്ട്
സര്‍വ്വതും വെട്ടി പിടിച്ചഹങ്കാരിയായെനിക്ക്
സാധ്യമല്ലൊരു കണം ജീവജലം വിണ്ണില്‍ നിന്നുതിര്പ്പാന് .
----------------------))X((----------------
ആദ്യമായി ഒരു കവിത എഴുതി നോക്കി
കവിത എന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയുമല്ലോ
Thursday, February 16, 2012
എന്റെ സ്വന്തം ലൈന്‍ / കഥ

ഉസ്മാനും ലൈന്‍ ആയി...ഇനി ഇപ്പൊ ആരുമില്ല . പഠിക്കുന്ന കൂട്ടത്തില്‍ ,ഒരു ലൈന്‍ ഇല്ലാത്തത് ...
പത്തു എ യിലെ ആ തടിയില്ലാത്ത പെണ്കുട്ടിയുണ്ടല്ലോ മെഹറുന്നീസ അത് ഉസ്മാന്റെ ലൈന്‍ ആണെന്ന് സക്കീര്‍ വന്നു പറഞ്ഞപ്പോ... മനസ്സിലെന്തോ ഒരു കരി കരിപ്പ്... റോബിനും, വഹീദിനും മൊക്കെ ആദ്യമേ ലൈന്‍ ഉണ്ട്,,,
എനിക്കൊരു ഇരിക്ക പൊറുതിയും ഇല്ലാതായി... പേരിനു കൂട്ടുകാരോടൊക്കെ തനിക്കും ഒരു ലൈനുണ്ട് , ആളെ പറയുകയോന്നും ഇല്ല എന്ന് പറയലാണ്. കൂട്ടുകാര്‍ പലവട്ടം ചോദിചു...
ആരാടാ ജമാലെ നിന്റെ ലൈന്‍ ...??
ഞാനെങ്ങിനെ പറയും ,, എനിക്കൊരു ലൈന്‍ വേണ്ടേ ....പറയാന്‍
ഇപ്പൊ അവര്‍ ഇടയ്ക്കിടെ പറയാന്‍ തുടങ്ങി അവന് പുളുവടിക്കുകയാണ് ..അവനു ലൈനോന്നും ഇല്ല ...
ഞാന്‍ പറയും "നിങ്ങള്‍ വിശ്വസിക്കണം എന്ന എനിക്കൊരു നിര്‍ബന്ധവും ഇല്ല" ..
ഇത് പറയുമ്പോഴും മനസ്സില്‍ ഒരു ലൈന്‍ ഇല്ല ല്ലോ എന്നാ സങ്കടം ആയിരുന്നു എനിക്ക്.
ക്ലാസ്സില്‍ നല്ല അടിപൊളി സുന്ദരികള്‍ ഉണ്ട്... ... ശമീറക്കും, തസ്നിക്കുമെല്ലാം ഓരോ കൂട്ടുണ്ട്... കുറെ എണ്ണം മിണ്ടാ പൂച്ചകളാണ് . ഉള്ളിരിപ്പ് എന്താന്നറിയില്ല ....
ശബ്നക്ക് ഇടക്കൊരു ചെരിഞ്ഞു നോട്ടമുണ്ട് എന്നെ...എന്താണാവോ ഉദ്ദേശം എന്നറിയില്ല ...മുട്ടാ നൊന്നും പറ്റില്ല ..നാടറിയുന്ന അറിയുന്ന മാപ്പിളപ്പാട്ടുകാരന്റെ മകള്‍ ആണ്..അദ്ദേഹം സിനിമയിലും ഒക്കെ പാടിയിട്ടുണ്ട്.. ഒരു പാട് കേസറ്റും ഉണ്ട്... പക്ഷെ ശബന സ്ക്കൂള് യുവജനോത് സവത്തി ല്‍ പോലും പാടുന്നത് പോയിട്ട് ക്ലാസ്സില്‍ നടക്കുന്ന സാഹിത്യ സമാജത്തില്‍ പോലും പാടിയിട്ടില്ല . ഒരു മിണ്ടാ പൂച്ച തന്നെ...എന്നാലും ആ ചെരിഞ്ഞുള്ള നോട്ടം എനിക്ക് വല്ലാത്ത ഇഷ്ടമാണ് . ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളില്‍ പെട്ടവളാണ് അവള് ..
.ഞങ്ങള്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ഒരുമിച്ചുണ്ട്...പ്രോഗ്രസ് കാര്‍ഡ് കിട്ടുമ്പോ ഏഴു വരെ അവള്‍ക്കു ഒന്നാം റാങ്ക് ആയിരുന്നു..എനിക്ക് രണ്ടും. ...രണ്ടോ മൂന്നൊ മാര്‍ക്കിന്റെ വിത്യാസമേ ഉണ്ടാവാറുള്ളൂ...
എട്ടാം ക്ലാസ്സിലേക്ക് കുറെ കുട്ടികള്‍ പുതുതായി ചേക്കേറി . ആണ്‍കുട്ടികളും പെണ്‍കുട്ടികളും. കൂട്ടത്തില്‍ നല്ല വെളുത്തിട്ട് ഒരു അഷറഫ് ..അവന്റെ എഴുത്ത് കാണാന്‍ തന്നെ എന്ത് ഭംഗി ആണ്. പഠനത്തിലും ഞങ്ങളെക്കാള്‍ മുന്നില്‍ ... പിന്നെ അവനായി ക്ലാസ്സില്‍ ഒന്നാം റാങ്ക് . ശബ് ന രണ്ടു നില നിര്‍ത്തി ...ഒരു റസിയ ..മൂന്നാം റാങ്ക് കൊണ്ട് പോയി..ഞാന്‍ നാലിലേക്ക് മാറി...ഇടയ്ക്കു സ്കൂളിലെ കെമിസ്ട്രി മാഷിന്റെ മോന് സുനില്‍ നാലാം റാങ്ക് കയ്യടക്കും... ഞാന്‍ അഞ്ചാം റാങ്ക് കൊണ്ട് തൃപ്തന്‍ ആകേണ്ടി വരും... എനിക്ക് ദേഷ്യം മുഴുവന്‍ തോന്നിയതു അഷറഫിനോടായിരുന്നു ... എന്റെ റാങ്ക് പോയതിലും വിഷമം ശബന ക്ക് രണ്ടാം റാങ്ക് ആയതായിരുന്നു...
അങ്ങിനെ ഇപ്പൊ പത്താം ക്ലാസ്സില്‍ ആണ്. എന്റെ സഹ ബെഞ്ചന്‍മാരാണ് . ഉസ്മാനും, റോബിനും ,സക്കീറും , വഹീദും ... ഉസ്മാനും ലൈന്‍ ആയപ്പോ ..ഞാന്‍ ഒറ്റപ്പെട്ടു. ഇനിയും ലൈന്‍ ഉണ്ട് എന്ന് തെളിയിച്ചി ല്ലെങ്കില്‍ അവര്‍ക്കിടയില്‍ നാണക്കേടാകും... എന്താ ഒരു വഴി...
...സ്ക്കൂള് വിട്ടു വീട്ടില്‍ എത്തുന്നത് അവരെ അതായിരുന്നു ചിന്ത . വീട്ടിലെത്തിയപ്പോ ഉപ്പയുണ്ട് കോലായില്‍ ഇരുന്നു എന്തോ എഴുതുന്നു...
ഞാന്‍ ബാഗ് വെച്ച് കുപ്പായം മാറുമ്പോ ഉപ്പയുടെ വിളി.. ബാവെ ...ഈ അഡ്രെസ്സ് ഒന്ന് എഴുതിയെ.
വീട്ടില്‍ എന്നെ വിളിക്കല് അങ്ങിനെയാ..
ഉപ്പക്കു എഴുതാന്‍ അറിയഞ്ഞിട്ടോന്നുമല്ല ഉപ്പ സ്കൂളില്‍ പ്യൂണ്‍ ആണ്. എന്റെ കയ്യെഴുത്ത് ഉപ്പക്കിഷ്ടമാണ് .വെക്കേഷന് കാലത്ത് സ്കൂളിലെ മറ്റു മാഷന്മാരുടെ സര്‍വീസ് ബുക്ക് എഴുതാന്‍ വേണ്ടി എന്റെ അടുത്ത് കൊണ്ട് വന്നു തരും.വേറെ ഒന്ന് നോക്കി പകര്‍ത്തി എഴുതി കൊടുത്താല്‍ അവര്‍ എനിക്ക് ഉപ്പയുടെ അടുത്ത് ഇരുപതു രൂപയോക്കെ കൊടുത്തയ്ക്കും.
ഉപ്പയുടെ സ്കൂളില്‍ നിന്നും പിരിഞ്ഞു പോയ തിരുവനന്ത പുറത്തു ഉള്ള ഒര പോറ്റി മാഷ് ക്കാണ് കത്തെഴുതുന്നത് . അതിനു അഡ്രെസ്സ് എഴുതി കൊടുത്തു . എണീക്കുമ്പോ മനസ്സില്‍ ഒരു കൊള്ളിയാന്‍....
ഒരു കത്ത് എനിക്കും വന്നാലോ ....എന്റെ ലൈനിന്റെ ...അതും ക്ലാസ്സിലേക്ക് .
പുതിയ ഐഡിയ മനസ്സില്‍ കളിയ്ക്കാന്‍ തുടങ്ങി . ഉപ്പയുടെ അടുത്ത് ഇന്‍ ലന്‍ഡും ഉണ്ട്. ഒന്ന് ചോദിച്ചു ... എന്തിനാ എന്ന് ചോദിച്ചു ...കൂട്ടുകാരന് കത്ത്തയക്കാന്‍ എന്ന് പറഞ്ഞു... ഉപ്പ ഒരു ഇന്‍ ലന്‍ഡു എനിക്ക് തന്നു...
രാത്രിയായി... ഞാന്‍ തന്നെ ഇരുന്നു എനിക്കുള്ള എന്റെ ലൈനിന്റെ കത്തെഴുതി...
പ്രിയപ്പെട്ട ജമാല്‍ വായിച്ചറിയുവാന്‍ മോള്വി എഴുതുന്നത് ..........................
..........................................................
ജമാല്‍ +മോള്വി ........
ഒരു നാലു ഐ ലവ് യു താഴെയും മേലയും എഴുതി ചേര്‍ത്തു.
അഡ്രെസും എഴുതി ...
Jamal .P
10 - D
A.M.M.HS............
.............. pin
Malappuram District
Kerala
കത്ത് ഒട്ടിച്ചു ...നാട്ടിലെ തന്നെ പോസ്റ്റ് ബോക്സില്‍ ഇട്ടു. സ്കൂളിലേക്ക് പോയി...
പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങള്‍ ആയിരുന്നു. പക്ഷെ ഉള്ളില്‍ ഒരു പേടിയും തുടങ്ങി. കത്ത് സ്കൂളിലെ മാഷന്മാരുടെ ആരെങ്കിലും കയ്യില്‍; കിട്ടിയാലോ. അടിയും നാണക്കേടും ഉറപ്പാണ്. മനസ്സാകെ കലങ്ങി മറിഞ്ഞു. എന്താണ് ചെയ്യേണ്ടത് എന്നും അറിയില്ല. രണ്ടു ദിവസങ്ങള്‍ ഒരു പ്രശന വുമില്ലാതെ കടന്നു പോയി..വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോകുമ്പോള്‍ തന്നെ മനസ്സില്‍ ഈ കത്ത് കിടന്നു കളിച്ചു.
അന്ന് ബുധന്നഴ്ച ... നാലാം പീരിയഡ,,മാത്സിന്റെ അപ്പു കുട്ടന് മാഷ് ലസഗു വും ഉസാഗു യും കൊണ്ട് സുഖിപ്പിക്കുകയാണ്. വിശപ്പ് ആണെങ്കില്‍ തുടങ്ങിയിട്ടുമുണ്ട് . അപ്പോഴാണ് ക്ലാസ്സ് റൂമിന്റെ വാതില്ക്കല് പ്യൂണ്‍ അഹ്മദ് കുട്ടിക്ക . ഞാന്‍ ഒരു നോട്ടം നോക്കി...കയ്യില്‍ ഞാന്‍ പോസ്റ്റ് ചെയ്ത അതെ കത്ത് ..
ആരാ ജമാല്‍ . പി ....
ഞാന്‍ എണീറ്റു... പ്യൂണ്‍ കത്ത് നേരെ അപ്പുകുട്ടന്‍ മാഷുടെ കയ്യിലാ കൊടുത്തതു. . മാഷ് കത്ത് നോക്കുകയൊന്നും ചെയ്യാതെ എന്റെ കയ്യിലേക്ക് തന്നെ ....തന്നു.... കൂടെ ഒരു ചോദ്യവും
വല്ല ചുറ്റി ക്കളിയും ഉണ്ടോ ടാ...
ഞാന്‍ ഒരു ചമ്മിയ ചിരി ചിരിച്ചു. അപ്പുകുട്ടന്‍ മാഷ് ല സാ ഗു വിലേക്ക് തന്നെ തിരിച്ചു പോയി... മാഷ് ക്ക് എന്നെ വിശ്വാസകുറവോന്നും ഉണ്ടാകില്ല. എട്ടു മുതല്‍ ഇപ്പൊ പത്ത് വരെ ..മാഷ് തന്നെയാ മാത്സ് എടുക്കുന്നത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയവും കണക്ക് തന്നെയാ... അത് കൊണ്ട് മാഷ്ക്ക് വേറൊരു ചിന്തയും വരാന്‍ വഴിയില്ല ...
ഞാന്‍ കിട്ടിയ കത്ത് മെല്ലെ പുസ്തകത്തില്‍ വെച്ച് , മനസ്സില്‍ പുതിയ പ്ലാന്‍ തയ്യാറാക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞാല്‍ ഉച്ചക്കുള്ള ബെല്‍ അടിക്കും . ചോറ് തിന്നതിന് ശേഷം ഉസ്മാനും , റോബിനും അടങ്ങുന്ന കൂട്ടുകാരുടെ മുന്നില്‍ വെച്ച് കത്ത് പൊട്ടിക്കണം. അങ്ങിനെ എനിക്കൊരു ലൈന്‍ ഉണ്ടെന്നു അവര്‍ അറിയണം. അതിനിടക്ക് റോബിന് കത്ത് വെച്ച പുസ്തകം ഇടയ്ക്കിടെ വലിക്കാന്‍ നോക്കുന്നുണ്ടായിരുന്നു. ഞാന്‍ മുട്ടിന്കൈ അതിന്മേല് ഊന്നിയിരുന്നു.
ടിം.ടിം ടിം. .............ഉച്ചക്കുള്ള ബെല്‍ നീട്ടിയടിച്ചു. ഞാന്‍ വേഗം പുറത്തെടുത്ത പുസ്തകങ്ങളൊക്കെ ബാഗിലേക്ക് തന്നെ വെച്ച് കൈ കഴുകാന്‍ ആയി പൈപ്പിന്റെ അടുത്തേക്ക് ഓടി..വേഗം കൈ കഴുകി വന്നു ഭക്ഷണം കഴിച്ചു തുടങ്ങി. വീട്ടിലേക്കു ചോറ് തിന്നാന്‍ പോയ വഹീദും സക്കീറും വന്നിട്ട് വേണം കത്ത് പൊട്ടിക്കാന്‍.. .. എന്ന് കരുതി ചോറ് തിന്നാല്‍ തുടര്‍ന്ന്..ഇതിനിടക്ക് റോബിന് ചോറ് തിന്നു പത്രം കഴുകാന്‍ വേണ്ടി പോയി.... അല്പം കഴിഞ്ഞു ഞാനും ഉസ്മാനും ഒന്നിച്ചു പത്രം കഴുകാന്‍ പൈപ്പിന്റെ അടുത്തേക്ക് പോയി... പത്രം കഴുകി തിരിച്ചു വരുമ്പോള്‍ ഉസ്മാന് ചോദിച്ചു ..
ജമാലെ ആരുടെ കത്താ അത്...
ഞാന്‍ പറഞ്ഞു എന്റെ ലൈനിന്റെ ..
സത്യം...
വാ ,,,ഞാന്‍ കാണിച്ചു തരാം....
ക്ലാസ്സില്‍ എത്തിയ ഞാന്‍ ഞെട്ടിപ്പോയി...റോബിന് ഉണ്ട് കത്ത് പൊട്ടിച്ചു എല്ലാവരെ മുന്നില്‍ നിന്നും വായിക്കാന്‍ തുടങ്ങിയിരിക്ക്കുന്നു.... ഞാന്‍ ഓടിച്ചെന്നു റോബിനെ പിടിച്ചപ്പോഴേക്കും അവന് അത് പെണ്‍കുട്ടികള്‍ക്ക് കൈമാറി... പിന്നെ അത് പറക്കാന്‍ അധിക നേരം കഴിഞ്ഞില്ല... അങ്ങിനെ ക്ലാസ്സിലെ എല്ലാവരും അറിഞ്ഞു... എനിക്ക് ലൈന്‍ ഉണ്ടെന്നു....
ഉച്ചക്ക് ശേഷം ഉള്ള ക്ലാസ്സുകളില്‍ ഞാന്‍ ഒരു ഹീറോയെ പോലെ ഇരുന്നു..എന്തെല്ലാമോ നേടിയ പോലെ....പലരും എന്നെ ഒളികണ്ണിട്ടു നോക്കുന്നു.. പെണ്‍കുട്ടികളടക്കം.. ഉദ്ദേശിച്ച കാര്യം ഗംഭീരമായി നടന്ന സന്തോഷത്തില്‍ ആയിരുന്നു ഞാന്‍...
രണ്ടു പീരിയഡ് കഴിഞ്ഞപ്പോ ഇന്റര്‍വെല്‍ ആയി... ഞാന്‍ നേരം കുറച്ചു വെള്ളം കുടിക്കാന്‍ പൈപ്പിന്റെ അടുത്തേക്ക് പോയി..വെള്ളം കുടിച്ചു തിരിച്ചു വരുമ്പോള്‍ ശബനയും അവളുടെ നിഴല്‍ ശരീഫയും വെള്ളം കുടിക്കാന്‍ ആയി വരുന്നുണ്ട്...
പുതിയ ലൈന്‍ ഒക്കെ ആയതല്ലെ ..ഞാന്‍ തല ഉയര്‍ത്തി അവരുടെ മുന്നില്‍ എത്തി...
ചിരിച്ചു കൊണ്ട് പാസ് ചെയ്യുമ്പോള്‍ ഒരു പിന് വിളി
" ..ജമാല്‍ .." ശരീഫ യാണ്..
എന്തെ ..ഞാന്‍ ചോദിച്ചു.. ശ ബനക്ക് നിന്നോട് എന്തോ പറയണം എന്ന്...
ഞാന്‍ വിചാരിച്ചു ഇതെന്തേ ഇങ്ങനെ ...എന്നും അവള്‍ക്കു വേണ്ടി ഇവളാണല്ലോ പറയല്‍....ഒരു ബുക്ക് വേണമെങ്കില്‍ പോലും ശബന ചോദിക്കുകയില്ല ... ശരീഫയെ കൊണ്ട് ചോദിപ്പിക്കും..
ഇതിപ്പോ എന്ത് പറ്റി ... എന്തോ ഒരു വല്ലായമ യോടെ ഞാന്‍ ശബനയുടെ അരികില്‍ എത്തി..
എന്തെ ....??? പറയാന്‍ ഉണ്ടെന്നു പറഞ്ഞതെ....
മൌനം...
ഞാന്‍ വീണ്ടും ചോദിച്ചു ..
അവളൊന്നും മിണ്ടുന്നില്ല ...
വെള്ളം കുടിക്കാന്‍ വന്ന അവള് പെട്ടന്ന് കരഞ്ഞു കൊണ്ട് ക്ലാസ്സിലേക്ക് തന്നെ ഓടി....
എനിക്ക് പേടിയായി...
ഞാന്‍ ശരീഫയുടെ അടുത്തെത്തി...എന്തെ കാര്യം എന്ന് ചോദിച്ചു..
അവള് പറഞ്ഞു ,, അവള്‍ക്കു നിന്നെ ഇഷ്ടമായിരുന്നു ,,,,ഇപ്പോഴോന്നുമല്ല കുറെയായിട്ട്....നിനക്ക് വേറെ ലൈന്‍ ഉണ്ടെന്നറിഞ്ഞപ്പോ തുടങ്ങിയതാ അവള് കരയാന്‍....
ഞാന്‍ ആകെ തരിച്ചു പോയി.........തല ആകെ പെരുക്കുന്നു ...
വേഗം തിരിച്ചു വീണ്ടും നടന്നു പൈപ്പിന്റെ അടുത്തേക്ക് വീണ്ടും വെള്ളം കുടിക്കാന്‍.......
---------------------------- ശുഭം..-------------------------.
ഇതെന്തോന്ന് സൂപ്പര്‍ ബ്ളോഗ്ഗര്‍ ? വൈ ദിസ് കൊലവെറി

വള്ളികുന്നന്റെ “ഇതെന്തോന്ന് സൂപ്പര്‍ ബ്ളോഗ്ഗര്‍?” നെ കുറിച്ച് മുടിഞ്ഞ വിവാദമാണ് ബൂലോകത്ത് ഇപ്പോള്‍ നടക്കുന്നത് . ഫേസ്ബുക്കും ,ബ്ളോഗ്ഗറും... ഇപ്പോള്‍ “ ഇതെന്തോന്ന് സൂപ്പര്‍ ബ്ളോഗ്ഗര്‍ ?” ന്റെ പിന്നാലെയാണ് .( ട്വിറ്റെറില്‍ ഈ യുള്ളവന് ഒരു അക്കൌന്റ്റ് ഇല്ലാത്തതിനാല്‍ അവിടെത്തെ കാലാവസ്ഥയെ കുറിച്ച് അറിവ് കിട്ടിയിട്ടില്ല.). ഈ വിഷയത്തില്‍ ഇത്ര മാത്രം കൊലവെറി എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഞാന്‍ വള്ളികുന്നന്റെ കൂടെയാണ് . മുപ്പത്തി മുക്കോടി ഫേസ്ബുക്ക് മെമ്പെര്മാര്ക്കും പന്തീരായിരം ബ്ളോഗ്ഗര്‍ മാര്‍ക്കും ആയിരത്തൊന്നു ഗൂഗിള്‍ പ്ളസ് കാര്‍ക്കും ബൂലോക നിയമ പ്രകാരം വിമര്ശാനവും അസൂയയും പാരവെപ്പും പറ്റുമെങ്കില്‍ ബഷീര്‍ വള്ളികുന്നന് മാത്രം അപ്പണി പറ്റില്ല എന്ന് പറയുന്നത് ശുദ്ധ ചട്ടമ്പിത്തരമാണ്. ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന് പറയുന്ന പോലെ ബ്ളോഗ്ഗര്‍ മാര്‍ക്കും കിട്ടും അവരര്ഹിഅക്കുന്ന സൂപ്പര്‍ ബ്ലോഗ്ഗറെ..!! അങ്ങിനെ നമുക്ക് കഴിഞ്ഞ ആണ്ടില്‍ കിട്ടിയ സൂപ്പര്‍ ബ്ലോഗ്ഗര്‍ ആണ് വള്ളികുന്നന് ബ്ലോഗ്ഗര്‍ . വെറുതെ വിവാദമുണ്ടാക്കി ആ ബ്ലോഗ്ഗരുടെ പോസ്റ്റുകള്‍ മുട്ടിക്കുന്നത് ബൂലോക ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ സ്പാം ഡിറ്റക്റ്റ് ആണ്.
വള്ളികുന്നന് ബ്ലോഗ്ഗരെ ശരിക്ക് അറിയുന്നവരൊന്നും അദ്ദേഹത്തെ എതിര്‍ത്തു നാണം കെടാന്‍ മിനക്കെടില്ല. സെല്‍ഫ് മാര്‍ക്കറ്റിംഗിന് പതിനെട്ടല്ല നൂറ്റിപ്പതിനെട്ടു അടവുകള്‍ ഉണ്ടെന്നു കാണിച്ചു തന്ന ആളാണ് വള്ളികുന്നന്. ഇക്കാര്യത്തില്‍ ഏത് 'ബ്ലോഗ്ഗരെയും'യെയും 'ബ്ലോഗ്ഗിണിയെയും'യെയും കവച്ചു വെക്കുന്ന ട്രാക്ക് റെക്കോര്‍ഡ് അദ്ദേഹത്തിനുണ്ട്. ഏതു കോലത്തിലും ആരെ വിമര്ശിച്ചിട്ടായാലും വേണ്ടിയില്ല ..തന്റെ വള്ളികുന്നന് ഡോട്ട് കോമില് പത്തു പേരെ അദ്ദേഹം കയറ്റിയിരിക്കും . കയറ്റിയത് കൊണ്ട് മാത്രം കാര്യമായോ ..? ആ ..അത് നിങ്ങള്കറിയാഞ്ഞിട്ടാ..മൂപ്പരെ കമന്റു ബോക്സില്‍ ഒന്ന് ക്ലിക്കിയാല്‍ ഒരു പരസ്യം നിങ്ങളുടെ അനുവാദം കൂടാതെ തുറന്നു വരുന്നത് കണ്ടിടില്ലേ ... .. ബഷീറാരാ മോന് .മൂപ്പര് ഇനിയും പോസ്റ്റും !!! ..വിമര്ശി്ക്കും !!! അതിനെതിരെ ആര് ഹാലിളകിയിട്ടും കാര്യമില്ല...!! സാഹിബിന്റെ ഡയലോഗ് കേട്ട് യെവനാ അവിടെ കേറി ഒരു കമന്റു എഴുതാതെ പോരാന്‍ തോന്നുക ..? അതാണ് ഞാന്‍ പറഞ്ഞത് ബഷീര്‍ വള്ളിക്കുന്നു നിങ്ങള്‍ വിചാരിക്കുന്ന ആളല്ല. ആള് പുലിയാണ്.
ലണ്ടനില്‍ ഉള്ള ഒരു ഡോക്ടറുടെ നേത്രത്വത്തില്‍ നടത്തുന്ന ബൂലോകം പോര്‍ടല്‍ ആണ് കഴിഞ്ഞ വര്‍ഷം മുതല്‍ സൂപര്‍ ബ്ലോഗ്ഗരെ തിരഞ്ഞെടുക്കുന്ന പതിവ് ബൂലോകത്ത് തുടങ്ങിയത്. ബഷീര്ക ന്റെ കഷ്ടകാലത്തിനു കഴിഞ്ഞ കൊല്ലത്തെ നറുക്ക് മൂപ്പര്ക്കാ വീണത്. എന്ത് മൂല്യം കണ്ടിട്ടാണാവോ ..വള്ളികുന്നനെ അവാര്‍ഡ് കൊടുക്കാന്‍ തിരഞ്ഞെടുത്തത് എന്ന് എനിക്ക് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല. ചന്ദ്രിക പത്രത്തിന്റെ കോപി പേസ്റ്റ് ആണെന്ന് ചില ദോഷൈകദൃക്കുകള്‍ പറയുന്നത് ബൂലോകത്ത് കേള്ക്കു ന്നുണ്ടെങ്കിലും ഞമ്മക്ക് ആ അഭിപ്രായം ഇല്ല . അല്ല അന്ന് ആ കുഞ്ഞാപ്പ ഐസ്ക്രീമില് വീണപ്പോ എന്തെങ്കിലും ഒന്ന് എഴുതീനെന്കില് ഇത് കേള്‍ക്കെ ണ്ടി വരുമായിരുന്നോ ..? അതൊക്കെ പോട്ടെ ,, ഞമ്മക്ക് കാര്യത്തിലേക്ക് തന്നെ വരാം. അന്ന് സാഹിവിനു പയിനായിരത്തി ഒന്ന് ഉറുപ്പികയും ഒരു കുടിയന് അല്ല കിടിലന്‍ ഫലകവും കിട്ടിയത്രേ ...ചില്ലറ ഇല്ലാത്തതു കൊണ്ട് പയിനായിരത്തി ഒന്നിലെ ആ ഒന്ന് ഇപ്പോഴും കിട്ടിയിട്ടുമില്ല ...അതിനു വേണ്ടി ഇടയ്ക്കിടയ്ക്ക് ലണ്ടനിലേക്ക് സൌദി റിയാല്‍ മൊടക്കി വിളിച്ചിട്ടും ലണ്ടന്‍ സായിപ്പ് കനിഞ്ഞിട്ടില്ല. അതിനിടക്കല്ലേ ഈ കൊല്ലത്തെ സൂപര്‍ ബ്ലോഗ്ഗരെ തപ്പാനുള്ള ..എടപാടു ബൂലോകത്ത് തുടങ്ങിയതു . അത് മുന്നില്‍ കണ്ടായിരുന്നു ബഷീര്‍ക്ക ഒരു കിക്കിടിലന്‍ കൊലവെറി പോസ്റ്റ് ഇട്ടതു. പ്രസ്തുത പോസ്റ്റില്‍ പരാമര്ശിക്കപെട്ട വ്യക്തി പലരൂടെയും കണ്ണിലെ കരടു ആയതിനാല്‍ കൊലവെറി പോസ്റ്റു ..ബൂലോകത്ത് പാറി കളിച്ചു .ഫെയ്സ് ബുക്കില്‍ ലൈക്കിയും കമന്റിയും ഷെയര്‍ ചെയ്തും ട്വിറ്ററില്‍ ട്വീറ്റിയും ..അതാഘോഷിക്കപ്പെട്ടു . ഇങ്ങിനെ ഒക്കെ ആയിട്ടും വള്ളികുന്നന് ഡോട്ട് കോമിനെ ഇപ്രാവശ്യം കണ്ടതായി ലണ്ടന്‍ ഡോക്ടര്‍ നടിച്ചില്ല. എങ്ങിനെ പരിഗണിക്കും...അന്നത്തെ ആ ഒരു ഉറുപ്പികക്ക് വേണ്ടി തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്ന ഇതിയാനെ ഇനി പരിഗണിക്കേണ്ടെന്ന് മൂപ്പരെ ബീബി പറഞ്ഞു കൊടുത്തു കാണും . ഫോണ്‍ അറ്റന്റ് ചെയ്യുന്നതിനും ഒരു അതിരില്ലേ ....? ചുരുക്കി പറഞ്ഞാല്‍ വള്ളികുന്നനെ മാറ്റി പത്തു പേരുടെ ചുരുക്ക പട്ടിക ലണ്ടനില്‍ നിന്നും പുറത്തിറങ്ങി. അത് കണ്ട ബഷീര്‍ക്കയുടെ സകല പ്രതീക്ഷകളും ബോംബെ എക്സ്ചെയ്ഞ്ചില്‍ ഓഹരി ഇടിയുന്ന പോലെ കുത്തനെ ഇടിഞ്ഞു . പിന്നെ എന്ത് സംഭവിച്ചു ,, മൂപ്പര് തന്നെ പറയുന്നു “എന്റെ ഭാര്യ നല്കിതയ രണ്ട് ഗ്ലാസ് തണുത്ത വെള്ളം കുടിച്ച ശേഷമാണ് എനിക്ക് ശ്വാസം നേരെ വീണത്.” ആ പോസ്റ്റില്‍ പാവം ബഷീര്‍ക്ക തുടരുന്നത് നോക്കുക “ബോധം പോകാന്‍ മാത്രം ആ ലിസ്റ്റില്‍ എന്തിരിക്കുന്നു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. തത്ക്കാലം അതിനൊരു മറുപടി പറയാന്‍ ഞാന്‍ തയ്യാറല്ല.. ആ ലിസ്റ്റ് ഓര്ക്കു മ്പോഴൊക്കെ എനിക്ക് തണുത്ത വെള്ളം കുടിക്കേണ്ടി വരുന്നു എന്ന് മാത്രം പറയട്ടെ. “ അവിടെയാണ് കാര്യം ..ഇപ്പൊ നിങ്ങള്‍ക്ക് പിടുത്തം കിട്ടിയില്ലേ .. അല്ലാതെ ആ ലിസ്റ്റില്‍ ഉള്ള ബ്ലോഗ്ഗര്‍ മാരോന്നും മോശമായിട്ടല്ല. മൂപ്പരെ സ്വന്തം ബ്ലോഗ്ഗില്‍ ആവശ്യത്തിനും അനാവശ്യത്തിനും കമന്റു കൊടുത്തു മൂപ്പരെ സുഖിപ്പിക്കുന്നവരെ ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞാല്‍ പിന്നെ ആര്‍ക്കാ ദോഷം...??. അത് കൊണ്ട് തെറ്റിധരിച്ച എല്ലാ ബ്ലോഗ്ഗര്‍ മാരും അങ്ങ് ക്ഷമി.
ലിസ്റ്റില്‍ പേരില്ല എന്നറിഞ്ഞു ബോധം പോയ മൂപ്പര്‍ക്ക് പിന്നെ ബോധോദയം വന്നപ്പോഴേക്കും നമ്മുടെ നൗഷാദ് അകമ്പാടം ഓന്റെ ഒടുക്കത്തെ തലബരയില് ഒരു ബര ബരച്ചു . ഒരു കയ്യില്‍ പീപ്പ്ലിയും മറ്റേ കയ്യില്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ ഞമ്മക്ക് ദാ ഇത് പോലെ വെറും “ രോമം “ ആണെന്ന് പറഞ്ഞു കൊണ്ടുള്ള ഓട്ടം കണ്ടപ്പോ പിറകെ സകല ബൂലോക എലികളും മൂപ്പരെ പിന്നാലെ ഓടുന്ന രംഗം . ബഷീര്‍ക്ക ക്ക് സഹിക്കാന്‍ കഴിയുമോ ...പണ്ടത്തെ ആ ഒരു ഉറുപ്പിക ആണെങ്കില്‍ ഇതുവരെ കിട്ടിയിട്ടില്ല. ഇപ്രാവശ്യത്തെ ലിസ്റ്റിലും ഇല്ല . അതിന്റെ ടെന്ഷആന് തീര്ക്കാ ന് വെള്ളം കൊടുത്തു കൊടുത്തു ബീവി ലൈലയും ഒരു വഴിക്കായി . ആകെ സമാധാനം ആ സൂപ്പര്‍ ബ്ലോഗ്ഗര്‍ എന്ന പേരായിരുന്നു ..അതല്ലേ ലെവന് ഞമ്മക്ക് “ --------" ആണ് എന്ന് പറഞ്ഞു ഓടി നടക്കുന്നത് .. ഇനി നോക്കിയിട്ട് കാര്യമില്ല ..കാടടക്കി വെടി വെക്കുക തന്നെ. പോസ്റ്റ് റെഡി ..” ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗ്ഗര്‍ ..? “ ഒരു ജ്വല്ലറിയുടെ പരസ്യം ഉണ്ടായിരുന്നു . “ നിങ്ങളുടെ താല്പര്യങ്ങള്ക്ക് എപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ ..” എന്ന് . ഏതോ ഒരു കുരുത്തം കെട്ടവന് അതിങ്ങനെ പൂരിപ്പിച്ചു ..” . “ നിങ്ങളുടെ താല്പര്യങ്ങള്ക്ക് എപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ ..ഞങ്ങളുടെ താല്പര്യം ” എന്നത് പോലെ ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗ്ഗര്‍ ..? എന്നത് ഇങ്ങിനെ വായിക്കാം "ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗ്ഗര്‍ ..? മുന്‍പ് ഉണ്ടായിരുന്നു ഒരു സൂപ്പര്‍ ബ്ലോഗ്ഗര്‍ ( മൂപ്പരാണെ ...!!! ?? )" . നിങ്ങള്‍ ആരു ഓടിയാലും മൂപ്പരെ അടുത്ത് എത്തുകയില്ല . പിന്നെ ഇപ്രാവശ്യവും മൂപ്പര്‍ക്ക് കൊടുക്കാന്നു ലണ്ടനിലെ സായിപ്പ് മസില് പിടിച്ചതാ...എന്നിട്ടും ബഷീര്‍ സാഹിവ് സമ്മതിക്കാഞ്ഞിട്ടാ ....?
ഈ പോസ്റ്റിന്റെ ലക്ഷ്യം കണ്ടറിഞ്ഞ നമ്മുടെ നൗഷാദ് ഉടനെ വെടി പൊട്ടിച്ചു ..”
നൗഷാദ് അകമ്പാടം said...
ദയവായി ആരും എനിക്ക് വോട്ട് ചെയ്യരുത്...........
ഇപ്പോ പോണ പോലെ ഇങ്ങനെ പോയാ മതി എനിക്ക് ...........
ഞാനിപ്പോള്‍ സന്തോഷവാനാണ്...
വല്ല അവാര്‍ഡും തന്ന് എന്നെ ഹലാക്കിലാക്കരുത് എന്നൊരപേക്ഷയുണ്ട്..
ആ അവാര്‍ഡ് ഇനീ കിട്ടുന്നതിലും നല്ലതു കിട്ടാതിരിക്കുകയാണ് എന്ന് മൂപ്പര്‍ക്ക് തോന്നിക്കാണും.
ആറ്റി കുറുക്കി താന്‍ രചിച്ച പോസ്റ്റു തനിക്ക് തന്നെ വിനയാകുന്നത് മനസ്സിലാക്കിയ വള്ളിക്കുന്നു പ്ലേറ്റ് ഭംഗിയായി മാറ്റുന്നതാണ് പിന്നെ ബൂലോകം കാണുന്നത്. അതിനു കാരണവും ഉണ്ട്. ഇത്രയും പേരെ പിണക്കിയാല്‍ തന്റെ ഇനിയുള്ള പോസ്റ്റുകളില്‍ കമന്റു എഴുതാന്‍ ആളെ കിട്ടൂല . അത് പരസ്യം വഴി തനിക്ക് കിട്ടുന്ന വന്‍ തുക നഷ്ടപെടാന്‍ ഇടയാകും. അത് കൊണ്ട് ഉടനെ പ്രസ്താവന വന്നു . “ ഇതുവരെ ഈ തിരഞ്ഞെടുപ്പ് ആരും അറിഞ്ഞിരുന്നില്ല. എല്ലാവരും അറിയാന്‍ വേണ്ടി, ഞാനൊരു വളഞ്ഞ വഴിക്കാരന് ആയതു കൊണ്ട് ഒന്നൊന്നര ബെളവ് കാണിച്ചു എന്ന് മാത്രം “
സമാധാനമായല്ലോ എല്ലാവര്ക്കും ....ഇനി എല്ലാവരും പോയി ഒപ്പിട്ടാട്ടെ ..അല്ല വോട്ടിട്ടാട്ടെ ..
പ്രിയ ബഷീര്‍ക്കാ ഇപ്പൊ പാടത്തെ പണിക്ക് വരമ്പത്തുന്നു കൂലി കിട്ടുന്ന കാലമാ ...!!ആ കൂലി നിങ്ങളെ പൊക്കി നടന്നവര്‍ തന്നെ തരുമെന്നു ഞാന്‍ സ്വപ്നത്തില്‍ കൂടി കരുതിയില്ല . കൂലി ഇത്തിരി കുറഞ്ഞു പോയതില്‍ വിഷമിക്കണ്ട ..ആ പണിയില്‍ നിങ്ങള്‍ ഒരു തുടക്കക്കാരന് ആയതു കൊണ്ടാ .........
ശുഭം
Monday, January 16, 2012
ഐഡിയ യില്‍ നിന്നും ഒരു ലോണ്‍

"ഇനി വീടിന്റെ പണി മുന്നോട്ടു പോകണമെങ്കില്‍ ഒരു ലോണെങ്കിലും കിട്ടാതെ നടക്കൂല" ഈ ചിന്തയുമായി ചായപ്പീടികയില്‍ കേറി പൊടി കുറച്ചു ഒരു ലൈറ്റ് ചായ ക്ക് ഓര്‍ഡര്‍ കൊടുത്ത് ..ഒരു ടേബിളില്‍ മാത്ര്ഭൂമി പേപ്പറില്‍ തലയും പൂഴ്ത്തി ഇരിക്കുന്നവന്റെ മുന്നില്‍ നിന്നും ഒരു പേജു വലിച്ചു എടുത്തു നോക്കി ....
ഇത് മുഴുവന്‍ പരസ്യം ആണല്ലോ ....ഉം ...പരസ്യമെങ്കില്‍ പരസ്യം...
"ഉന്മേഷത്തിനും ശ്കതിക്കും വാജി തൈലം "
"അനുഭവിച്ചറിയൂ ...യുവത്വം തിരിച്ചു പിടികൂ ...
എക്സ്ട്ര 100 ക്യാപ്സൂള്‍ .. ഇപ്പോള്‍ തികച്ചും 10 % കിഴിവില്‍
എന്റമ്മോ .....മലയാളീസ് എങ്ങിനെ സഹിക്കുന്നു ഇതൊക്കെ ..
വേറെ വല്ല ലോണും കൊടുക്കുന്ന പരസ്യം ഉണ്ടോ ..
ഭൂത കണ്ണാടി വെച്ച് തിരിച്ചില്‍ തുടങ്ങി ..
ദാ..ചായ ...കടിക്കാന്‍ എന്തെങ്കിലും വേണോ എന്ന് ഹോട്ടലുകാരന് മജീദക്ക ചോദിച്ചില്ല
അയാള്‍ക്കറിയാം ..ഇത് പേപ്പര്‍ വായിക്കാന്‍ വേണ്ടിയുള്ള ചായ ആണെന്ന് ...
ചായയും ആയി പേപ്പര്‍ വായനയും ആയി....
സ്വര്‍ണ പണയത്തിന് അഞ്ചു ലക്ഷം വരെ ലോണ്‍..
ആഹാ...അഞ്ചു ലക്ഷം കൊള്ളാം..
കിട്ടിയാല്‍ ഒരു വിധം പണിയൊക്കെ തീര്‍ക്കാം..
അതിനിപ്പോ സ്വര്‍ണം എവിടെ..
ഇപ്പൊ സ്ത്രീധന ത്തിനെതിരെ വാ തോരാതെ അങ്ങാടി പ്രസംഗം നടത്തുമെന്കിലും
അന്ന് ഉമ്മയുടെ വാശിയില്‍ കിട്ടിയ മുപ്പതു പവന് വിറ്റാ സ്ഥലം വാങ്ങിയത് ..
ഇനി ഇപ്പൊ ആകെ ബാക്കിയുള്ളത് ഒരു വളയും മഹറായി കൊടുത്ത ഒരു ചെയിനും ഉണ്ട്
അത് വെച്ചാ ...അഞ്ചു ലക്ഷം കിട്ടുകയുമില്ല ...
അല്ല അതിപ്പോ ചോദിച്ചു ഒളടുത്തുക്ക് ചെന്നാ ...പിന്നെ ..കുറ്റിചൂല് എടുക്കും
ഈ പെണ്ണങ്ങള് തമ്മിലുള്ള പോര് ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു വീട് മതിയായിരുന്നു ..
അവര്‍ക്ക് ഇടയ്ക്കിടെ കച്ചറയുണ്ടാക്കി വന്നിട്ട് ...രാത്രി തലയണ മന്ത്രം തന്നാല്‍ മതിയല്ലോ
വീട് വേണം ..വേഗം മാറി താമസിക്കണം ...അല്ലെങ്കില്‍ ഞാന്‍ ഇന്റൊടുക്ക് പോകും എന്ന് ..
" വീട് നിര്‍മാണത്തിനു പത്ത് ലക്ഷം വരെ ലോണ്‍ " ആ പരസ്യം കണ്ടു അങ്ങോട്ട് തിരിഞ്ഞു
ശ്ശൊ ...അതിനു ആധാരം വേണമത്രേ ..
ഉള്ള ആധാരം വെച്ചിട്ടാ സഹകരണ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വാങ്ങി പണി തുടങ്ങിയതു ...
അതും രക്ഷയില്ലാ ...സ്വര്‍ണവും ആധാരവും ഒന്നുമില്ലാതെ ഫ്രീയായി ലോണ്‍ കൊടുക്കുന്ന
വേറെ പരസ്യം വല്ലതും ഉണ്ടോ .....എന്ന് പത്രത്തില്‍ തപ്പുന്നതിനിടയിലാ ..
അത് കേട്ടത് ..
"ഞാന്‍ ഐഡിയയില്‍ നിന്നും ലോണെടുത്ത് ..തിരിച്ചു കൊടുക്കുമ്പോ ഒരു രൂപ ഏറെ കൊടുത്താ മതി" മനോജ് തൊട്ടപ്പുറത്ത് ഇരിക്കുന്ന സലീമിനോടു പറയുന്നത് കണ്ടു .
ആഹാ ...ഇതെന്താ പരിപാടി ..
.കോളെജില്‍ പഠിക്കുന്ന പിള്ളേര് ആണ്..കൂടാതെ നാട്ടിലെ ക്ലബ്ബിന്റെ ആള്‍ക്കാരും ...ചുളുവില്‍ ലോണ്‍ കിട്ടുന്ന വല്ല പരിപാടിയും ഉണ്ടാകും ...ഞാന്‍ മെല്ലെ അവരുടെ അടുത്തേക്ക് ഇരുന്നു .
"എടാ മനോജേ ...നീ ഇപ്പൊ പറഞ്ഞ ലോണ്‍ ആരാ കൊടുക്കുന്നെ ..."
"ഐഡിയ ഫോണ്‍ ..തിരിച്ചു കൊടുക്കുമ്പോ ഒരു രൂപ കൂടുതല്‍ കൊടുത്താല്‍ മതി ...പൈസ ഇല്ലാത്ത സിം ഉപയോഗിച്ച് വിളിച്ചാ മതി ...ഞാനെത്ര പ്രാവശ്യം എടുത്തെന്നോ .."
അപ്പൊ ഒരു ഐഡിയ ഫോണ്‍ സിം വാങ്ങണം ..ആ എയര്‍ടെല്‍ എടുത്ത സമയത്ത് ഐഡിയ എടുത്താ മതിയായിരുന്നു ...ഹും....
"ഗെറ്റ് ആന്‍ ഐഡിയ , ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ് ..."ഐഡിയ യുടെ ടിവി പരസ്യം മനസ്സിലേക്ക് വന്നു .. ഹോ എന്തൊരു നല്ല പരസ്യം ...
വേഗം അങ്ങാടിയിലുള്ള മൊബൈല്‍ കടയില്‍ കേറി ..ഒരു ഐഡിയ സിം ചോദിച്ചു ...അവനു ഐഡന്റിറ്റി പ്രൂഫ് വേണം അത്രേ...
എന്റെ പോന്നു ചങ്ങാതീ ,,,ഞങ്ങള്‍ ബാപ്പ ഉപ്പാപ്പമാരായി ..പത്ത് നൂറു കൊല്ലമായി ഇവിടെ താമസിക്കുന്നു ...ഞങ്ങളെ തറവാട് അനക്കരിയൂലെ ...കോയിക്കല്‍ തറവാടാ ...പേര് കേട്ട തറവാടാ .ഇത്രത്തോളം പറഞ്ഞിട്ടും അതൊന്നും പോര അവനുക്ക് ..അഹങ്കാരി ..പ്രൂഫ് ഇല്ലാതെ തരാന്‍ പറ്റില്ല അത്രേ .....ഇതിപ്പോ ഞമ്മളെ ആവശ്യം ആയില്ലേ ....
വീട്ടില്‍ പോയി തപ്പി പിടിച്ചു തോറ്റ എസ്.എസ് എല്‍ .സി ബുക്കിന്റെ ഒരു കോപി അവനു കൊണ്ട് പോയി കൊടുത്തു ...ഒരു കാലി സിം വാങ്ങി ..
അത് ഫോണില്‍ ഇട്ടു വിളിച്ചാല്‍ ലോണ്‍ കിട്ടുന്ന ഐഡിയ ഐഡിയക്കാര് തന്നെ പറഞ്ഞു തരുമെന്നാ ആ ചെക്കന് പറഞ്ഞത് ...സിം ഫോണില്‍ ഇട്ടു ആദ്യം കണ്ട നമ്പരില്‍ തന്നെ ഒരു വിളി വിളിച്ചു...ഫോണില്‍ അപ്പുറത്ത് നിന്നും ശബ്ദം കേട്ട് തുടങ്ങി ...
"ക്ഷമിക്കുക .നിങ്ങളുടെ ഫോണില്‍ സംസാരിക്കാന്‍ ആവശ്യമായ തുക ഇല്ല . നിങ്ങള്‍ വിഷമിക്കേണ്ട ..ഐഡിയ നിങ്ങള്‍ക്ക് നാലു രൂപ ലോണ്‍ തരുന്നു .നിങ്ങളുടെ അടുത്ത റീചാര്‍ജില്‍ അഞ്ചു രൂപ തിരിച്ചു പിടിക്കുന്നതാണ് ..ലോണ്‍ ആവശ്യമെങ്കില്‍ *153#3 എന്ന നമ്പരില്‍ ഡയല്‍ചെയ്യുക"