ഏറ്റവും പുതിയ പോസ്റ്റുകള്‍

Thursday, May 23, 2013

തറവാട്ടുകാരുടെ ചിരി (കഥ )

ചിത്രം കടപ്പാട് ഗൂഗിള്‍

തറവാട് പറമ്പ് അളക്കുന്നതും നോക്കി കറപ്പന്‍ പറങ്കി മൂചിയുടെ ചുവട്ടില്‍ ചമ്രം പടിഞ്ഞിരുന്നു . കോന്തു നായരെ അടുത്ത് നിന്നും പലപ്പോഴായി വാങ്ങിയ പണത്തിന്റെ കണക്ക് തറവാട് ഭൂമിയുടെ നടുക്ക് കുറ്റി അടിക്കുന്നിടം വരെ എത്തു മെന്നു കറപ്പന്‍ വിചാരിച്ചി ട്ടുണ്ടാകില്ല ..പറമ്പിന്റെ ആധാരം കോന്തു നായര്‍ എന്നോ വാങ്ങി വെച്ചിട്ടുണ്ട് ....
ഇന്നിത് കച്ചോടംകഴിഞ്ഞാല്‍ സൈതാലി മാപ്ല എന്തെങ്കിലും തരുമോ ....?
തനിക്ക് ഇനി ഒരു അവകാശവും ഇല്ലാന്നാണ് കോന്തു നായര്‍ പറഞ്ഞിരിക്കുന്നത് ...!

ഗള്‍ഫിലുള്ള സലീമിന് വീട് എടുക്കാന്‍ വേണ്ടി യാണ് സൈതാലി മാപ്ല ബ്രോക്കര്‍
അവറു...കാണിച്ചു കൊടുത്ത പറമ്പ് വാങ്ങാന്‍ വന്നത് . സ്ഥലം കറപ്പന്റെത് ആണെങ്കിലും ആധാരം കോന്തു നായരെ കയ്യിലാ ..

ദാ ..ന്താ അവറൂ പറമ്പില്‍ കുറെ കള്ളികളും മണ്ണ് കൂട്ടിയ ചാലുകളും ...സൈതാലിക്ക ബ്രോകറോട് ചോദിച്ചു ...
"കിഴങ്ങും..പൂളയുമോക്കെയായി നല്ല കൃഷി ഉണ്ടാക്കിയ സ്ഥലമല്ലേ ..സൈതാല്യാക്കെ ...ദാണ്ടെ അവിടെ പൂള കൊമ്പ് കുത്തനെ നിക്കുന്നത് കണ്ടില്ലേ ...നല്ല മണ്ണാ ..പൊന്നു വിളയും " ബ്രോകര്‍ ഭൂമിയുടെ മഹത്വം പറഞ്ഞു തുടങ്ങി .

"ന്നാ അളവ് നടത്തല്ലേ ...മൂപ്പരെ .." കോന്തു നായര്‍ വിളിച്ചു ചോദിച്ചു ,
ഉം....ഒരു കൂട്ട് മുറുക്കാന്‍ വായിലിട്ടു ..സൈതാലിക്ക ഒന്ന് മൂളി ...

ബ്രോകര്‍ അവറു പാഞ്ഞു നടന്നു ..പറമ്പിന്റെ നാലതിരില്‍ കുറ്റി അടിച്ചു ..ചൂടി വലിച്ചു കെട്ടി ..അതിര് തിരിച്ചു ....മുറക്കുള്ള അളവൊക്കെ കഴിഞ്ഞു ..മുപ്പത്തിയാറ് സെന്റി നു രണ്ടു പോയിന്റ് കുറവ് ഉണ്ട് . കോല്‍ക്കാരന്‍ (ഭൂമി അളക്കുന്ന ആള്‍ ) ഗംഗാധരന്‍ വിളിച്ചു പറഞ്ഞു .
എല്ലാം കണ്ടും കേട്ടും ..കറപ്പന്‍ പറങ്കി മൂചിയുടെ ചുവട്ടില്‍ തന്നെ ഇരുന്നു . സൈതാല്യാക്ക അടുത്തെ ത്തിയപ്പോ കറപ്പന്‍ ചോദിച്ചു ..അളവ് കഴിഞ്ഞോ തമ്പ്രാ ...?
ഉം.....സൈതാലി കാക്ക ഒന്ന് ഇരുത്തി മൂളി
" നുമ്മക്ക്‌ ഒന്നൂല്ല്യെ .." കറപ്പന്‍ തല ചൊറിഞ്ഞു ..
"അനാക്കെന്താ ഇതില് ..കാര്യം ...നോക്കി നിന്നതാണോ ..."..?
"അല്ലാന്നെ ..നമ്മളെ തറവാട്ടു കാര്‍ ന്നോമാരാ ആ കെടക്കുന്നെ ...ഓര്‍ക്ക് എന്തെങ്കിലും വാങ്ങി കൊടുക്കണ്ടേ ..." കറപ്പന്‍ പറമ്പിലെ കള്ളി കളിലേക്ക് കൈ ചൂണ്ടി .
സൈതാല്യാക്ക ഒന്നും മിണ്ടിയില്ല ...നേരെ പറമ്പിലെ കള്ളികളുടെ അരികിലേക്ക് നടന്നു .
"അവറൂ ....ബടെ വാ.....ബ്രോക്കറെ ഉറക്കെ വിളിച്ചു ...നായരെ ഇങ്ങളും ബരീന്‍ "
അവ റു തല ചൊറിഞ്ഞു അവിടേക്ക് ചെല്ലുമ്പോ ...സൈതാല്യാക്ക കറപ്പനെ കൈമാടി വിളിച്ചു ..

"എന്താ തമ്പ്രാ ...?" കറപ്പന്‍ ഉടുത്ത തുണിയും കൂട്ടി പിടിച്ചു ഓടിയെത്തി
കറപ്പനെ നോക്കി സൈതാല്യാക്ക ചോദിച്ചു ....." ഇബടെ എന്താ കുഴിചിട്ടത് ..ചക്കര കിഴങ്ങാണോ ...പൂള കൊമ്പോ ..അതോ ചേമ്പോ ?
ചേമ്പും ..കേങ്ങുമൊന്നു ല്ല തമ്പ്രാ ...ഇത് ഞങ്ങടെ മൂത്തുമ്മ യാ ...രണ്ടു കൊല്ലം കഴിഞ്ഞു കുഴിചിട്ടിട്ടു ..
ആ കിടക്കുന്നത് അച്ചാച്ചനാ ...തോട്ടീന്നു പാമ്പ് കടിച്ചു തീര്‍ന്നതാ ...
അച്ഛന്റെ അമ്മയാ ആ കിടക്കുന്നെ ...കറപ്പന്‍ പിന്നെയും തുടര്‍ന്നു ...
സൈതാല്യാക്ക ..അവ റു ന്റെ നേരെ ഒന്ന് തിരിഞ്ഞു ...മുഖത്ത് ഒറ്റ പെട ..ശവകണ്ടി ആണോടാ കച്ചോടം ചെയ്യണേ ...?
പിന്നെ തിരിഞ്ഞത് കോന്തു നായരെ നേരെ ആയിരുന്നു ...കോന്തു നായര്‍ രണ്ടടി പിറകോട്ടു വെച്ച് ..." നായരെ ..ഇങ്ങളൊരു നായരായി പോയി...."ഒന്ന് അമര്‍ത്തി നോക്കി സൈതാല്യക്ക പിറുപിറുത്ത് കൊണ്ട് മുന്നോട്ടു നടന്നു ...
കോന്തു നായര്‍ കറപ്പന്റെ നേരെ തിരിഞ്ഞു " ..നായീന്റെ മോനെ .."
"അല്ല തമ്പ്രാ ..തറവാട്ടു കാര്‍ക്ക് ഒരു കുപ്പിക്കുള്ള പൈസ അതിയാന്റെ അടുത്തുന്നു കിട്ടുന്നു ബിചാരിച്ചു ..."
കോന്തു നായര്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു .
അത് നോക്കി കറപ്പന്‍ ഒന്ന് പുഞ്ചിരിച്ചു ... ആ ചിരി പിന്നെ പൊട്ടി ചിരിയായ്‌ പറമ്പില്‍ അലയടിച്ചു . ശവകണ്ടിയിലെ തറവാട്ടുകാര്‍ ആ ചിരിക്കൊപ്പം കൂടി !!

5 comments:

  1. കച്ചോടവും പൊട്ടി, അല്ലേ
    റിയൽ എസ്റ്റേറ്റ്

    ആശംസകൾ

    ReplyDelete
  2. ഇത് കൊള്ളാട്ടോ.

    ReplyDelete
  3. അങ്ങനെ കച്ചോടം പൊട്ടി ല്ലേ ..... :)

    ReplyDelete
  4. അടിപൊളി..ഇതാണ് ഇപ്പോഴത്തെ നടപ്പ്..

    ReplyDelete
  5. ആ തറവാട്ടുകാര് ചിരിയ്ക്കട്ടെ

    ReplyDelete